ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലടി സന്ദർശനം: കർശന മാർഗനിർദേശങ്ങളുമായി സർവകലാശാല; കയ്യടിക്കും മൊബൈലിനും നിയന്ത്രണം

കാലടി: ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവർണർ രാജേന്ദ്ര അർലേക്കർ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെത്തുമ്പോൾ കർശന സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളുമായി സർവകലാശാലാ ഭരണകൂടം. ഏപ്രിൽ 21-ന് രാവിലെ നടക്കുന്ന ചടങ്ങിനായി വൈസ് ചാൻസലർ പുറത്തിറക്കിയ പ്രത്യേക നിർദേശങ്ങൾ സർവകലാശാലയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന ജീവനക്കാർ മൊബൈൽ ഫോൺ നിർബന്ധമായും സൈലന്റ് മോഡിൽ വെക്കണം.ഗവർണർ വേദിയിലെത്തി തിരികെ പോകുന്നത് വരെ ഹാൾ വിട്ടു പുറത്തുപോകാൻ ആർക്കും അനുവാദമില്ല. അനാവശ്യമായ ചലനങ്ങളും പാടില്ല. ഗവർണർ വേദിയിലേക്ക് എത്തുമ്പോഴും, വേദി വിടുമ്പോഴും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. ഗവർണറുടെ പ്രസംഗത്തിലുടനീളം ഹാളിൽ പൂർണ്ണമായ ശാന്തത പാലിക്കണം. അനാവശ്യ സംസാരങ്ങളോ ആംഗ്യങ്ങളോ അനുവദിക്കില്ല. മുൻകൂട്ടി അനുമതി ലഭിച്ചവർക്ക് മാത്രമേ ഹാളിലോ പരിസരത്തോ ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദമുള്ളൂ.

 സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ ആരും പ്രവേശിക്കാൻ പാടില്ലെന്നും വൈസ് ചാൻസലറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലെ കൈയടികൾക്ക് പോലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

സർവകലാശാലാ തലത്തിൽ നടക്കുന്ന പരിപാടികൾക്ക് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഗവർണറുടെ സന്ദർശനമായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ നിർബന്ധിതരാണ്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.