പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. വൈദ്യുതി ലൈനുകളിൽ ഓവർലോഡ് ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ നിയന്ത്രണം മാത്രമാണ് പലയിടത്തും നടക്കുന്നത്. ഇതൊന്നും കെഎസ്ഇബിയുടെ ഔദ്യോഗികമായ ലോഡ്ഷെഡിങ് അല്ലെന്നും മന്ത്രി വിശദീകരിച്ചു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ ഇവയാണ്:വൈദ്യുതി ഉപയോഗം വർധിക്കുമ്പോൾ ലൈനുകളിൽ ഓവർലോഡ് ഒഴിവാക്കാൻ ഫീഡറുകളിൽ ഉണ്ടാകുന്ന താൽക്കാലിക നിയന്ത്രണം മാത്രമാണിത്. ഇത് ലോഡ്ഷെഡിങ് അല്ല. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.നിലവിൽ 6195 മെഗാവാട്ടിലേറെയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ വൈദ്യുതി ചാർജ് കൂട്ടാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
മന്ത്രിയുടെ വാദം ഇങ്ങനെയാണെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘ലോഡ്ഷെഡിങ്’ എന്ന വാക്കിന് പകരം ‘ലോഡ് റെസ്ട്രിക്ഷൻ’ എന്ന പേരിൽ ഫീഡറുകൾ 15 മുതൽ 30 മിനിറ്റ് വരെ ഓഫ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.കൊടുംചൂടിൽ നഗര-ഗ്രാമ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.പലയിടത്തും ദിവസവും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നത് സ്ഥിരമായിരിക്കുകയാണ്.വൈദ്യുതി ഉപഭോഗം കൂടുതലുള്ള മേഖലകളിലാണ് നിയന്ത്രണം കൂടുതൽ പ്രകടമായി അനുഭവപ്പെടുന്നത്.ഔദ്യോഗികമായി ലോഡ്ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത്തരം അപ്രഖ്യാപിത നിയന്ത്രണങ്ങൾ ജനങ്ങളെ ഏറെ വലയ്ക്കുകയാണ്.
സംസ്ഥാനത്ത് മഴ കനക്കുന്നു ; മൺസൂൺ നേരത്തെയെത്തും


ആഹ്ലാദ പ്രകടനം ദുരന്തമായി ; കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു



