അടൂർ: മലയാള ചലച്ചിത്ര ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രമുഖ നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. അടൂർ എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്തുവെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ കാർ എതിർദിശയിൽ വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടസമയത്ത് സന്തോഷിനൊപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. സ്വഭാവനടനായും വില്ലനായും നൂറിലധികം സിനിമകളിൽ വേഷമിട്ട സന്തോഷ് കെ. നായർ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീർഘകാലമായി സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ നോവായി മാറിയിരിക്കുകയാണ്.


‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം വരുമോ? മന്ത്രി ഗണേഷനും ഭാര്യയും പുതിയ കരുക്കില്‍
അജിതാ ബീഗത്തിന് തിരുവനന്തപുരം നല്‍കും; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനവും; എഐജിമാരായി പൂങ്കുഴലിയും മെറിന് ജോസഫും; ആലുവയെ ക്ലീനാക്കിയ ഹേമലതയും; കേരളാ പോലീസിന്റെ താക്കോല്‍ പദവികളില്‍ ‘സ്ത്രീ രത്നങ്ങള്‍’! ക്രമസമാധാനത്തിനും നീതി നിര്‍വ്വഹണത്തിനും പെണ് പുലികള്‍; ഐപിഎസ് അഴിച്ചു പണിയില്‍ സംഭവിക്കുക എന്ത്?





