ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണവും സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു; ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയതിനെതിരെ വൻ പ്രതിഷേധം!

കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂ എന്ന വിവാദ ഉത്തരവ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പിൻവലിച്ചു. ഇതോടെ ഔട്ട്‌ലെറ്റുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും യുപിഐയ്ക്കും പുറമെ ഇനി മുതൽ പണമായും (Cash) മദ്യത്തിന് വില നൽകാം.

പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.

ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും കൗണ്ടറുകളിലെ തിരക്ക് കുറച്ച് സമയം ലാഭിക്കാനുമാണ് ‘ക്യാഷ്‌ലെസ്സ്’ രീതി ബെവ്‌കോ നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ സ്വീകരിക്കൂ എന്ന ബോർഡുകളും കൗണ്ടറുകളിൽ സ്ഥാപിച്ചിരുന്നു.

എന്നാൽ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് പുതിയ എം.ഡി. എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെങ്കിലും പണമായി നൽകുന്നവർക്കും ഇനി മുതൽ സേവനം ലഭ്യമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.