പത്തനംതിട്ട : തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുണ്‍ ആണ് ആലുവയില്‍ വെച്ച് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ആലുവയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് വരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ ആറ് പ്രതികളില്‍ മുഖ്യപ്രതി ‘മരണ സുബിന്’, ബെര്‍ലിന്‍ ദാസ്, ഇപ്പോള്‍ പിടിയിലായ വരുണ്‍ എന്നിവരൊഴികെ ബാക്കി മൂന്ന് പേര് ഒളിവിലാണ്.
ഒളിവിലുള്ള പ്രതികള്‍ തമിഴ്നാട് അല്ലെങ്കില്‍ കര്‍ണാടക അതിര്‍ത്തി കടന്നതായി സൂചനയുള്ളതിനാല്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.
കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിൽ മോഷണം; 45,000 രൂപ കവർന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
അതിജീവിത നല്കിയ നിര്‍ണ്ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ സഹപ്രവര്‍ത്തകയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പീഡനം നടക്കുമ്പോള്‍ സഹപ്രവര്‍ത്തക തടയാന്‍ ശ്രമിച്ചില്ലെന്നും അക്രമികളോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഈ സഹപ്രവര്‍ത്തകയുടെ ആണ്‍സുഹൃത്തിന് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും, ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണോ അക്രമികള്‍ എത്തിയതെന്നും പോലീസ് പരിശോധിക്കുന്നു. ഇത് സ്പാകള്‍ തമ്മിലുള്ള ‘ക്വട്ടേഷന്‍’ യുദ്ധമാണെന്ന സംശയം ഇതോടെ ശക്തമായി.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം തിരുവല്ലയിലെ സ്പായില്‍ അതിക്രമിച്ചു കയറിയ ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.


കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ ഫ്രിഡ്ജിനുളളില്‍ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം; യുവ ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍, കേസെടുത്ത് അന്വേഷണം ആരംഭിച്ചു





