അടൂർ: മലയാള ചലച്ചിത്ര ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രമുഖ നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. അടൂർ എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്തുവെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ കാർ എതിർദിശയിൽ വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു
അപകടസമയത്ത് സന്തോഷിനൊപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. സ്വഭാവനടനായും വില്ലനായും നൂറിലധികം സിനിമകളിൽ വേഷമിട്ട സന്തോഷ് കെ. നായർ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീർഘകാലമായി സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ നോവായി മാറിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെ ‘സഞ്ജു’ തകര്‍ത്തു; ബേത്തല്‍ ഞെട്ടിച്ചു, ബുംറ തീര്‍ത്തു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍







