ശബരിമല കേസില്‍ നടന്‍ ജയറാമിന് എസ്ഐടിയുടെ ക്ലീന്‍ചിറ്റ്.. പോറ്റി ചതിച്ചതെന്ന് കണ്ടെത്തല്‍; താരം ഇനി കേസിലെ പ്രധാന സാക്ഷി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രമുഖ നടന്‍ ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കി. കൊള്ളയുമായി ജയറാമിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ജയറാമിനെ ഈ കേസില്‍ പ്രതിയാക്കില്ലെന്നും പകരം പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്ഐടി അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ താരത്തെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ ജയറാം നല്‍കിയ മൊഴിയിലെ തീയതികളില്‍ ചെറിയ മാറ്റങ്ങള്‍ വന്നിരുന്നെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന പൂജയായതിനാലാണ് തീയതികളില്‍ അവ്യക്തതയുണ്ടായതെന്ന് ജയറാം വിശദീകരിച്ചിരുന്നു.

സ്വര്‍ണ്ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ ജയറാം പങ്കെടുത്ത സാഹചര്യത്തിലാണ് എസ്ഐടി ചെന്നൈയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും പൂജയ്ക്ക് ക്ഷണിച്ചപ്പോള്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തതാണെന്നും ജയറാം വ്യക്തമാക്കിയിരുന്നു

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.