തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം : നെയ്യാറ്റിൻകരയിലെ ക്ഷേത്രങ്ങളിൽ നേർച്ചകളും വഴിപാടുകളും
തിരുവനന്തപുരത്ത് വെച്ച് നടന്ന മൊഴിയെടുപ്പിൽ, താൻ സ്വർണം നൽകിയത് സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമാണെന്ന് മോഹൻലാൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. നടൻ ദിലീപിന്റെ മൊഴി കൊച്ചിയിൽ വെച്ചാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.
കൊടിമര നിർമ്മാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ അളവിലും ഉപയോഗത്തിലും ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. പ്രമുഖർ നൽകിയ സ്വർണം കൃത്യമായി രേഖകളിൽ ഉണ്ടോ എന്നും അത് കൊടിമരത്തിൽ തന്നെയാണോ ഉപയോഗിച്ചത് എന്നും ഉറപ്പുവരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. താരങ്ങളുടെ മൊഴികൾ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് കരുതുന്നത്.
കെഎസ്ആർടിസിയിൽ ജൻഡർ ടിക്കറ്റുകൾ എത്തി; സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം







