പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളായ നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരെയാണ് വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അര്‍ദ്ധരാത്രിയോടെ നടന്ന അക്രമത്തില്‍ ഇവരുടെ വളര്‍ത്തുമകളുടെ മകനായ നാല് വയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു.
അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ നിന്ന് ദമ്പതികളുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് എന്ന യുവതി ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിലെത്തിയപ്പോഴാണ് ദമ്പതികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ ബന്ധുവായ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ പള്ളി ഖബര്‍സ്ഥാനില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് പരിക്കേറ്റതിനാല്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സ നല്കി വരികയാണ്.
വീടിന്റെ ടെറസ്സിൽ കഞ്ചാവ് കൃഷി; ചാവക്കാട് സ്വദേശി പിടിയിൽ
വെട്ടേറ്റ നാല് വയസ്സുകാരനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണോ അതോ മറ്റ് സാമ്പത്തിക തര്‍ക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.


ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി





