കൊല്ലം: മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ, താൻ അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളെയും കുടുംബത്തിൽ നിന്നുള്ള അവഗണനയെയും കുറിച്ച് തുറന്നുപറഞ്ഞ് മകൻ കിച്ചു സുധി. അച്ഛന്റെ മരണശേഷം താൻ പൂർണ്ണമായും ഒറ്റപ്പെട്ടുവെന്നും ഒരു ഘട്ടത്തിൽ ലഹരിക്ക് അടിമപ്പെട്ടുവെന്നും വൈകാരികമായ പങ്കുവെച്ച വീഡിയോയിൽ കിച്ചു വെളിപ്പെടുത്തി.
തന്റെ ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയതും അച്ഛൻ വളർത്തിയതും കിച്ചു ഓർത്തെടുത്തു. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിൽ താൻ നേരിട്ടത് വലിയ അവഗണനയായിരുന്നുവെന്ന് കിച്ചു പറയുന്നു. കോട്ടയത്തേക്ക് താമസം മാറിയതോടെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും വീട്ടിലെ മറ്റാരും തന്നോട് സംസാരിക്കാറില്ലായിരുന്നു. അച്ഛൻ ജോലിക്ക് പോകുമ്പോൾ കൂടെ കൊണ്ടുപോകുന്നത് പോലും വീട്ടിലെ മറ്റുള്ളവർക്ക് ഇഷ്ടമായിരുന്നില്ലെന്നും കിച്ചു ആരോപിക്കുന്നു.
അച്ഛന്റെ വിയോഗവാർത്ത അറിഞ്ഞ നിമിഷത്തെക്കുറിച്ചും കിച്ചു മനസ്സ് തുറന്നു. “പ്രാങ്ക് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ വാർത്തകൾ കണ്ടതോടെ തകർന്നുപോയി. അച്ഛന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ 1.80 ലക്ഷം രൂപയുടെ ബില്ല് കൈയ്യിൽ തന്ന് ചാനലുകാരോട് പൈസ ചോദിക്കാൻ വീട്ടുകാർ പറഞ്ഞത് വലിയ വിഷമുണ്ടാക്കി,” കിച്ചു പറഞ്ഞു. അച്ഛന്റെ മരണശേഷം താങ്ങാൻ ആരുമില്ലാതെ വന്നതോടെയാണ് ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞതെന്നും ഉറക്കമില്ലാത്ത രാത്രികളിൽ അച്ഛന്റെ മുഖം മാത്രമാണ് മുന്നിലുണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
സൊമാറ്റോ ഉടമ ദീപീന്ദര്‍ ഗോയലിന്റെ നെറ്റിയിലെ ബ്രെയിന്‍ ഗാഡ്ജെറ്റ് ടെമ്പിള്‍ വൈറല്‍; സംഗതി നിസ്സാരമല്ല, നമ്മുടെ മാനസിക സമ്മര്‍ദ്ദം അളക്കാന്‍ കഴിവുളള അദ്ഭുത ഡിവൈസ്
പിന്നീട് കൊല്ലത്തെ വല്ല്യമ്മയുടെ അടുത്തേക്ക് മാറിയതോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായതെന്ന് കിച്ചു പറയുന്നു. അവിടെ വെച്ച് നല്ല സുഹൃത്തുക്കളെ ലഭിച്ചുവെന്നും ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലെന്ന പോലെ അവർ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയെന്നും കിച്ചു വ്യക്തമാക്കി. ഇപ്പോൾ ലഹരി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും അച്ഛന്റെ ഓർമ്മകളാണ് തന്റെ കരുത്തെന്നും പറഞ്ഞാണ് കിച്ചു വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ കിച്ചുവിന്റെ വെളിപ്പെടുത്തൽ ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു.


പ്രതിഛായ’ നൂറ് ശതമാനം ഫിക്ഷൻ; പ്രൊപ്പഗണ്ട ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ;ട്രെയിലർ സൂപ്പർ ഹിറ്റ് !




