പീഡനവും അർബുദവും തളർത്തിയ ജീവിതം; ആമിനയ്ക്ക് കൈത്താങ്ങായി വനിതാ കമ്മിഷൻ, സർക്കാരിനോട് ശുപാർശ ചെയ്യും

തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായതിനെതുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലോട് കാരിമൺകോട് റോഡരികത്ത് വീട്ടിൽ ആമിനയ്ക്ക് സാന്ത്വനവുമായി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി , അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമിനയുടെ വീട്ടിലെത്തിയത്.

ആമിനയ്ക്ക് നിയമസഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേനെ ഉറപ്പാക്കുമെന്ന് അധ്യക്ഷ ഉറപ്പുനൽകി. ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ അർബുദ രോഗവും ആമിനയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഏക സഹോദരൻ രണ്ട് വർഷം മുൻപ് അപകടത്തിൽ മരണമടഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനം ചികിത്സാ ചെലവുകൾക്ക് മതിയാകുന്നില്ല. സാഹചര്യം മനസിലാക്കുന്നുവെന്നും സർക്കാരിൽ നിന്നുള്ള പരമാവധി സഹായത്തിന് കമ്മിഷൻ ശുപാർച്ച നൽകുമെന്നും കമ്മിഷൻ അംഗങ്ങൾ അറിയിച്ചു.

ഒന്നരവയസുള്ള കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയകേസിൽ കഴിഞ്ഞയാഴ്ച്ച അറസ്റ്റിലായ എ അഷ്‌കർ ആയിരുന്നു ആമിനയുടെ ഭർത്താവ്. അയാളിൽ നിന്നുള്ള പീഡനമാണ് ചെറിയ പ്രായത്തിൽ തന്നെ ആമിനയെ വീൽചെയറിലേക്ക് എത്തിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.