ടെഹ്റാൻ: ഇറാന്റെ ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) വ്യക്തമാക്കി. ഇറാനിൽ ആണവായുധങ്ങൾ നിർമിക്കുന്നതിനായി വ്യവസ്ഥാപിതമോ ഘടനാപരമോ ആയ യാതൊരു പരിപാടിയും പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് ഏജൻസി ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി അറിയിച്ചു. ഇറാൻ സജീവമായി ആണവ ബോംബ് നിർമിക്കുന്നുണ്ടെന്ന വാദത്തെ നിലവിലെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം എൻബിസി ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടതിനേക്കാൾ ഉയർന്ന അളവായ 60 ശതമാനം പരിശുദ്ധിയിലാണ് യുറേനിയം സമ്പുഷ്ടീകരിച്ചിരിക്കുന്നത്. ഇത് ആയുധങ്ങൾ നിർമിക്കാൻ ആവശ്യമായ നിലവാരത്തോട് അടുത്താണെന്നും ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള സമ്പുഷ്ടീകരണം കാണാറുള്ളതെന്നും ഗ്രോസി ചൂണ്ടിക്കാട്ടി. എങ്കിലും, സമ്പുഷ്ടീകരണം നടത്തി എന്നതുകൊണ്ട് മാത്രം ഒരു രാജ്യം അണുബോംബ് നിർമിച്ചു എന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സെൻട്രിഫ്യൂജുകൾ നിരന്തരം കറങ്ങുകയും യുറേനിയം ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഏകദേശം പത്തോളം ആണവായുധങ്ങൾ നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ അവരുടെ പക്കലുണ്ടെന്നും ഏജൻസി വിലയിരുത്തുന്നു. എന്നാൽ ഇവ ഉപയോഗിച്ച് ആയുധങ്ങൾ നിർമിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; പത്താം വർഷത്തിൽ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ


ചാള്‍സ് രാജാവും ട്രംപും; ഇറാന് വിഷയത്തില്‍ നയതന്ത്ര അതിര്‍വരമ്പുകള്‍ ഭേദിച്ച് ട്രംപിന്റെ വെളിപ്പെടുത്തല്‍; ലണ്ടനും വാഷിംഗ്ടണും ‘റീസെറ്റ്’ മോഡില്‍




