ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ മോചിപ്പിക്കുന്നു: നിർണായക നീക്കവുമായി വിദേശകാര്യ മന്ത്രാലയം

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും തിരികെ എത്തിക്കാനുള്ള നിർണായക നീക്കങ്ങൾ വിജയകരമായി തുടരുന്നു. ആകെ കുടുങ്ങിയ 28 കപ്പലുകളിൽ 6 എണ്ണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും സജീവ ഇടപെടലിലൂടെ ഇതിനോടകം ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു.

ബാക്കിയുള്ള 22 ഇന്ത്യൻ കപ്പലുകൾക്കും മടങ്ങാൻ ഇറാൻ ഭരണകൂടം ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായാകും യാത്ര തിരിക്കുക എന്നുള്ളതാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കപ്പലുകളും ഹോർമുസ് കടക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൾഫ് മേഖലയിലാകെ മർച്ചന്റ് നേവി, ഹാർബർ, ഓഫ്‌ഷോർ വിഭാഗങ്ങളിലായി 23,000-ത്തോളം ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെങ്കിലും, നിലവിൽ പ്രതിസന്ധി നേരിടുന്ന 28 കപ്പലുകളിലായി 778 പേരാണ് ഹോർമുസ് മേഖലയിലുള്ളത്. ഇവരെല്ലാം പൂർണ്ണ സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയെ ഇറാന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിച്ച ഇറാൻ അംബാസഡറുടെ വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.