ന്യൂഡൽഹി: ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടങ്ങളോടെ ഇന്ത്യയുടെ മെഡൽ വേട്ട. പുരുഷന്മാരുടെ ഹൈജംപിൽ സർവേഷ് കുഷാരെ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചപ്പോൾ, പാരാ അത്ലറ്റിക്സിൽ വനിതകളുടെ ഷോട്ടപ്പൂട്ട് F57 വിഭാഗത്തിൽ ഷർമ്മിള ധൻകർ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഇതേ ഇനത്തിൽ ഇന്ത്യൻ താരം ശിൽപ വെങ്കല മെഡലും നേടി.
ഭാരോദ്വഹനത്തിൽ വല്ലൂരി അജയ് ബാബു (79 കിലോഗ്രാം വിഭാഗം), ജ്ഞാനേശ്വരി യാദവ് (53 കിലോഗ്രാം വിഭാഗം) എന്നിവർ വെള്ളി മെഡലുകളും ബിന്ധ്യാറാണി ദേവി (58 കിലോഗ്രാം വിഭാഗം) വെങ്കല മെഡലും നേടി ഇന്ത്യയുടെ മെഡൽ പട്ടിക സജീവമാക്കി. ഇതോടെ ഭാരോദ്വഹനത്തിൽ മാത്രം ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നപ്പോൾ ടൂർണമെന്റിൽ ഇന്ത്യയുടെ ആകെ മെഡൽ എണ്ണം രണ്ടക്കത്തിലെത്തി.
കായിക പ്രേമികൾ ഉറ്റുനോക്കിയ അത്ലറ്റിക്സ് ഇനങ്ങളിൽ സമ്മിശ്ര പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഹൈജംപിൽ 2.25 മീറ്റർ ഉയരം മറികടന്നാണ് സർവേഷ് കുഷാരെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അതേസമയം, ഹൈജംപ് ഫൈനലിൽ മത്സരിച്ച തേജസ്വിൻ ശങ്കറിന് ആദ്യ ശ്രമത്തിൽ 2.05 മീറ്റർ മറികടക്കാൻ സാധിക്കാതെ വന്നതോടെ താരം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇംഗ്ലണ്ടിനെ തകര്‍ത്ത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് ഒന്നാമത്! പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാമത്
അത്ലറ്റിക്സ് ട്രാക്കിൽ പുരുഷന്മാരുടെ 100 മീറ്റർ ഹീറ്റ്സിൽ ഗുരീന്ദർവീർ സിങ് 10.39 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും സെമിഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. 110 മീറ്റർ ഹർഡിൽസ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ തേജസ് ഷിർസെ ഫൈനൽ പോരാട്ടത്തിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബോക്സിങ്ങിൽ സചിൻ സിവാച്ച്, അങ്കുഷ്, സാക്ഷി ചൗധരി എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമായി നിലനിർത്തിയിട്ടുണ്ട്.


സ്റ്റാര്‍ക്കില്ലാത്ത ഓസീസ് പട ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക്, ടീമില്‍ സപെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍; ആസ്ട്രേലിയ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു





