സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ വർണ്ണാഭമായ ചടങ്ങുകളോടെ 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഔദ്യോഗിക തുടക്കമായി. ഒവിഒ ഹൈഡ്രോ അരീനയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവാണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കാമില രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം, കോമൺവെൽത്ത് സ്പോർട്സ് പ്രസിഡന്റ് ഡൊണാൾഡ് റുക്കാരെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിൽ 74 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
മാർച്ച് പാസ്റ്റിൽ ഫ്ലാഗ് ബെയറർ മീരാഭായ് ചാനുവിന്റെയും കായിക ബാറ്റൺ വഹിച്ച ലോവ്‌ലിന ബോർഗോഹെയ്ന്റെയും നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം അരീനയിലേക്ക് പ്രവേശിച്ചത്. ചെറിയ ത്രിവർണ്ണ പതാകകൾ ഏന്തിയെത്തിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് ഗ്ലാസ്ഗോയിലെ കായികപ്രേമികൾ ആവേശഭരിതമായ സ്വീകരണമാണ് നൽകിയത്. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി തന്നെ ബോക്സിങ്ങിൽ ഇന്ത്യ മെഡൽ ഉറപ്പാക്കി പ്രതീക്ഷ കാത്തിരുന്നു.
വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ ജേതാവായ ലോവ്‌ലിന ബോർഗോഹെയ്ൻ ബൈ ലഭിച്ച് നേരിട്ട് സെമിഫെനലിലേക്ക് യോഗ്യത നേടി. ആകെ അഞ്ച് മത്സരാർത്ഥികൾ മാത്രമുള്ള ഈ വിഭാഗത്തിൽ മൂന്ന് പേരാണ് അവസാന നാലിലേക്ക് മുന്നേറിയത്. ജൂലൈ 31-ന് നടക്കുന്ന സെമിയിൽ തഫാക്കിയെ നേരിടുന്ന ലോവ്‌ലിന, ജയിച്ചാൽ സ്വർണ്ണ മെഡൽ പോരാട്ടത്തിന് യോഗ്യത നേടും. ലോൺ ബോൾസിലും ഇന്ത്യ മികച്ച തുടക്കമാണ് കുറിച്ചത്; ആദ്യ ദിനത്തിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ സംഘം വിജയം കൊയ്തു.
വൈറ്റ് ഹൗസിനെ വിറപ്പിച്ച ‘ബുദ്ധിജീവി’ ഭീകരന്; ആരാണ് വെടിയുതിര്‍ത്ത കോള്‍ തോമസ് അലന്? നാസയിലെ ഫെലോ മുതല്‍ ഗയിം ഡെവലപ്പര്‍ വരെ; ലോകം നടുങ്ങിയ നിമിഷങ്ങള്‍
ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ജിംനാസ്റ്റിക്സ് പുരുഷ വിഭാഗം ടീം-വ്യക്തിഗത ഇനങ്ങളിൽ താപേശ്വർനാഥ് ദാസ്, സ്വാതിഷ് കെ.പി, തപൻ മൊഹന്തി, യോഗേശ്വർ സിങ് എന്നിവർ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും. പാര സ്വിമ്മിങ് പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗത്തിൽ ആർ.വി.വി.ബി.കെ ബുഡിഗിനയും പങ്കെടിക്കും; ഇതിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് തന്നെ നടക്കും. നീന്തലിൽ പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഹീറ്റ്‌സിൽ മത്സരിക്കുന്ന ശ്രീഹരി നടരാജ് സെമിഫെനൽ ലക്ഷ്യമിട്ടാണ് പൂളിലിറങ്ങുന്നത്.
2022-ലെ ബർമിങ്ഹാം പതിപ്പിനേക്കാൾ ഒമ്പത് ഇനങ്ങൾ കുറച്ച്, ആകെ 10 കായിക ഇനങ്ങളാണ് ഇത്തവണത്തെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലുള്ളത്. എട്ട് മൈൽ ചുറ്റളവിലുള്ള നാല് പ്രധാന വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അത്‌ലറ്റിക്‌സ്, സ്വിമ്മിങ്, 3×3 ബാസ്‌ക്കറ്റ്‌ബോൾ, ട്രാക്ക് സൈക്ലിങ്, വെയിറ്റ്‌ലിഫ്റ്റിങ്, ലോൺ ബോൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോൾ, ബോക്‌സിങ്, ജൂഡോ എന്നിവയാണ് ഇത്തവണത്തെ ഇനങ്ങൾ.
പാര അത്‌ലറ്റുകൾ ഉൾപ്പെടെ 125 കായികതാരങ്ങളടങ്ങുന്ന ശക്തമായ നിരയെയാണ് ഇന്ത്യ ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ ബർമിങ്ഹാം ഗെയിംസിൽ 61 മെഡലുകളുമായി ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയിരുന്നെങ്കിലും, ഇത്തവണ കായിക ഇനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചതും മെഡൽ അവസരങ്ങൾ പരിമിതമായതും ഇന്ത്യൻ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.


അമേരിക്കയുടെ പിന്മാറ്റം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നു; പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം ഉറപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍





