മുംബൈ: കുടുംബപ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന സ്വാഭാവികമായ തർക്കങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ 2019-ൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവാവിന്റെ ഭാര്യക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക വിധി.
നിസ്സാര കാര്യങ്ങളുടെ പേരിൽ മരുമകൾ വഴക്കിടാറുണ്ടെന്നും മകനെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും യുവാവിന്റെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. മുൻകൂട്ടി അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകുന്നതും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും മകനെ മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമായിരുന്നു പിതാവിന്റെ ആരോപണം. ഈ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ ഒരു പ്രവർത്തി ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ജീവിതത്തിലെ സാധാരണ അഭിപ്രായ വ്യത്യാസങ്ങളോ വേർപിരിഞ്ഞ് താമസിക്കുന്നതോ ഒന്നും ഈ വകുപ്പിന്റെ പരിധിയിൽ വരില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പും 108-ാം വകുപ്പും പ്രകാരം ഇത്തരം തർക്കങ്ങൾ കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.യുവതിക്കെതിരെയുള്ള ആരോപണങ്ങളിൽ കൃത്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി, അവർക്കെതിരെയുള്ള എല്ലാ നിയമനടപടികളും റദ്ദാക്കി. ദാമ്പത്യ തർക്കങ്ങൾ ആത്മഹത്യാ പ്രേരണയായി വ്യാഖ്യാനിക്കപ്പെടുന്നത് തടയുന്നതാണ് ഈ വിധി.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ; പദവിയിലെത്തുന്നത് മലയാളി


നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്റ്റാന്‍ലിന്റെ പൊങ്കല്‍ സമ്മാന പ്രഖ്യാപനം ഉടന്‍ ; ഓരോ വീട്ടിലും 5000 രൂപ എത്തുമോ? വിജയ്യുടെ ടിവികെയുടെ ഭീക്ഷണി മറികടക്കാന്‍ ഡി.എം.കെ!





