തിരുവനന്തപുരം: യൂറോപ്പിനെ നടുക്കിയ 12 ടൺ കിറ്റ്കാറ്റ് മോഷണ വാർത്തയ്ക്ക് പിന്നാലെ രസകരമായ പരസ്യവുമായി കേരള ടൂറിസം രംഗത്ത്. ഈസ്റ്റർ പ്രമാണിച്ച് ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന വൻ ചോക്ലേറ്റ് ശേഖരം വഴിമധ്യേ കാണാതായ സംഭവം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകത്തെ മുൻനിർത്തി കേരള ടൂറിസം വകുപ്പ് സോഷ്യൽ മീഡിയയിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
“ബ്രേക്ക് എടുക്കണമെങ്കിൽ കിറ്റ്കാറ്റ് തന്നെ വേണമെന്നില്ല, കേരളത്തിലേക്ക് പോരൂ” എന്നതാണ് കേരള ടൂറിസത്തിന്റെ കുറിപ്പിന്റെ സാരം. കേരളത്തിലെ മനോഹരമായ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും തങ്ങൾ വിശദമായ പരിശോധന നടത്തിയെന്നും എന്നാൽ കാണാതായ കിറ്റ്കാറ്റുകളൊന്നും ഇവിടെ എത്തിയിട്ടില്ലെന്നും അധികൃതർ തമാശരൂപേണ പോസ്റ്റിൽ വ്യക്തമാക്കുന്നു. കിറ്റ്കാറ്റിന്റെ “ഹാവ് എ ബ്രേക്ക്” എന്ന ടാഗ്ലൈനെ ശരിക്കുമൊരു വിശ്രമം ആഗ്രഹിക്കുന്നവർക്ക് കേരളം മികച്ച ഇടമാണെന്ന് ഓർമ്മിപ്പിക്കാനാണ് വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ ചർച്ചയാകുന്ന വാർത്തകളെ കേരളത്തിന്റെ ടൂറിസം സാധ്യതകളുമായി ബന്ധിപ്പിക്കുന്ന വേറിട്ട സമീപനത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഈസ്റ്റർ കാലത്ത് യൂറോപ്പിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടായേക്കുമെന്ന് മാതൃകമ്പനിയായ നെസ്ലെ മുന്നറിയിപ്പ് നൽകിയിരിക്കെയാണ് കേരള ടൂറിസത്തിന്റെ ഈ ‘സമയബന്ധിത’മായ ട്രോൾ.
പ്രണയിനിയുടെ മരണം താങ്ങാനായില്ല; യുവ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി! കോവളത്തെ സി.പി.ഒ അഖിലിന്റെ വിയോഗത്തില്‍ ഞെട്ടി നാട്ടുകാരും സുഹൃത്തുക്കളും
പോസ്റ്റിന് താഴെ നിരവധിപ്പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. കേരളത്തിന്റെ വിപണന തന്ത്രം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മോഷണ വാർത്തയെ ഇത്ര ലളിതമായും കൗതുകകരമായും ടൂറിസം പ്രചാരണത്തിനായി ഉപയോഗിച്ചത് വലിയ വിജയമായി മാറിയിരിക്കുകയാണ്.


യുഡിഎഫിന് ഭരണസാധ്യത; ബിജെപി വോട്ട് ശതമാനം വര്‍ധിക്കും





