ന്യൂഡല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ ശൃംഖലയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിലവില്‍ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന സൂചനയാണ് സ്വകാര്യ കമ്പനികളുടെ ഈ നീക്കം നല്‍കുന്നത്.
പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് പെട്ടെന്നുള്ള ഈ വര്‍ധനവിന് കാരണം.
വില വര്‍ധന: സ്വകാര്യ പമ്പുകളില്‍ പെട്രോള്‍ വിലയില്‍ അഞ്ചര രൂപയോളം വര്‍ധന വന്നതോടെ സാധാരണക്കാര്‍ വലിയ പ്രതിസന്ധിയിലായി.
പൊതുമേഖലാ പമ്പുകള്‍: ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ പമ്പുകളില്‍ നിലവില്‍ പഴയ വില തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മാറ്റമുണ്ടായേക്കാം.
ഗുജറാത്തിലെ വാദിനാറിലുള്ള നയാരയുടെ വമ്പന്‍ റിഫൈനറി അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രിലില്‍ 35 ദിവസത്തേക്ക് അടച്ചിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 8 ശതമാനവും ഇവിടെയാണ് നടക്കുന്നത്.
സ്വകാര്യ റിഫൈനറി അടച്ചിടുന്നതും അന്താരാഷ്ട്ര സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എണ്ണക്കമ്പനികളും അറിയിച്ചു.
തിരഞ്ഞെടുപ്പ് ചൂടില്‍ തണുത്ത വില: നിലവില്‍ തിരഞ്ഞെടുപ്പ് കാലമായതിനാലാണ് പൊതുമേഖലാ കമ്പനികള്‍ വില വര്‍ധിപ്പിക്കാത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വോട്ടെടുപ്പ് കഴിയുന്നതോടെ ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇടതുബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വമെടുത്തു; സിപിഐഎമ്മിന് സഹയാത്രികരെ ചേർത്തുപിടിക്കാനാവുന്നില്ലെന്ന് വിമർശനം



