ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയോട് കൂടുതൽ സമയം തേടി നടൻ വിജയ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ 15 ദിവസത്തെ സാവകാശം വേണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിബിഐ വിജയ്ക്ക് സമൻസ് അയച്ചത്.
നിലവിൽ തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് താരം അറിയിച്ചത്. വിജയിന്റെ അപേക്ഷ സിബിഐ അംഗീകരിക്കുമോ അതോ പുതിയ തീയതി നൽകി ഉടൻ ഹാജരാകാൻ ആവശ്യപ്പെടുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്ലേക്ക് അന്വേഷണം നീളുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കേസിൽ വിജയിന്റെ മൊഴി നിർണ്ണായകമാകുമെന്നാണ് സൂചന.
വിവാഹത്തിന് മുൻപ് ആരെയും വിശ്വസിക്കരുത്; ശാരീരിക ബന്ധങ്ങളിൽ ജാഗ്രത വേണം! യുവതിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം


“ഭോജ്പുരിക്കും ബിഹാറിക്കും സംഭവിച്ചത് തമിഴിന് സംഭവിക്കണോ? കേന്ദ്ര സർക്കാരിന്റെ ഹിന്ദി നയത്തിനെതിരെ ആഞ്ഞടിച്ചു ഉദയനിധി സ്റ്റാലിൻ ; ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപിക്കാനുള്ള തന്ത്രം




