കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.കേസില്‍ തന്റെ ഭാഗം നേരിട്ട് ബോധിപ്പിക്കാന്‍ മമത അനുമതി തേടുകയും കോടതി അത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു മുഖ്യമന്ത്രി തന്നെ വോട്ടര്‍പട്ടികാ വിഷയത്തില്‍ നേരിട്ട് ഹാജരാകുന്നത് അത്യപൂര്‍വ്വമായ നീക്കമാണ്.ബംഗാളിലെ ‘തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം’ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് തൃണമൂലിന്റെ വാദം. അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുന്നുവെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്നും മമത ആരോപിക്കുന്നു.
കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി നിര്‍ണ്ണായകമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു:തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന വോട്ടര്‍പട്ടികാ പരിഷ്കരണം ജുഡീഷ്യല്‍ റിവ്യൂവിന് അതീതമാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.നടപടികള്‍ ന്യായയുക്തമായിരിക്കണമെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
“ബാക്കി സ്വർണ്ണം വല്ലതും അവിടെയുണ്ടോ?” ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ പങ്കജ് ഭണ്ഡാരിയുടെ ജാമ്യം പരിഗണിക്കുന്നതിനിടയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി
പൗരത്വം പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മാത്രമാണെന്നും ആരെയും നാടുകടത്താനല്ലെന്നും കമ്മീഷന് വ്യക്തമാക്കി. നടപടികള്‍ സമ്മര്‍ദ്ദങ്ങളില്ലാതെയും സുതാര്യമായും ആണ് നടപ്പിലാക്കുന്നതെന്നാണ് കമ്മീഷന്റെ അവകാശവാദം.


ജനഗണമനയ്ക്കൊപ്പം വന്ദേമാതരത്തിനും പ്രോട്ടോക്കോള്‍.. പുതിയ പരിഷ്കാരം വരുന്നതോടെ വന്ദേമാതരം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയേക്കും





