കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ഒടുവില്‍ പകയായും കൊലപാതകമായും മാറുകയായിരുന്നു.
കോട്ടയം താഴത്തങ്ങാടിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ ട്യൂഷന് സെന്റര്‍ അടച്ചുപൂട്ടിയാണ് ജോബ് സക്കറിയ ഷേര്‍ളിക്കൊപ്പം ജീവിക്കാനായി കൂവപ്പള്ളിയില്‍ എത്തിയത്. ഷേര്‍ളിയുടെ പുതിയ വീടിന്റെ പണിക്കായി തന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ഏകദേശം 15 ലക്ഷം രൂപ ജോബ് നല്‍കിയിരുന്നു. എന്നാല്‍ വീടുപണി പൂര്‍ത്തിയായതോടെ ഷേര്‍ളി ജോബിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
ജോബിനെ ഒഴിവാക്കിയ ശേഷം ഷേര്‍ളി മറ്റൊരാളുമായി സൗഹൃദത്തിലായതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. നല്കിയ പണം തിരികെ വേണമെന്ന ജോബിന്റെ ആവശ്യവും ഷേര്‍ളി നിരസിച്ചു. ഇതിനിടെ ഷേര്‍ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും ചര്‍ച്ചകളില്‍ സഹകരിച്ചില്ല. ജോബ് തന്നെ വകവരുത്തിയേക്കുമെന്ന് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഷേര്‍ളി തന്റെ പുതിയ സുഹൃത്തിനെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു.
പോത്തൻകോട് സുധീഷ് വധക്കേസ്: പത്താം പ്രതി ജിഷ്ണു പ്രദീപിന് ജാമ്യം! ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; കൊലപാതകത്തിൽ പങ്കില്ലെന്ന വാദം കോടതി അംഗീകരിച്ചു!
ഞായറാഴ്ച രാത്രി ഷേര്‍ളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജോബ് തൂങ്ങിമരിക്കുകയായിരുന്നു. സുഹൃത്ത് നല്കിയ വിവരമനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഷേര്‍ളിയുടെ മൃതദേഹവും ജോബിനെ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.


നെടുമങ്ങാട് അര്‍ഷിത് വധക്കേസ്: രണ്ട് ദുരൂഹ മരണങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു; നരാധമനായ അഷ്കറിനെ സംരക്ഷിച്ച പോലീസുകാര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം; കുഞ്ഞിനെ ഒഴിവാക്കാന്‍ ഒന്നര മാസം മുന്‍പ് തന്നെ പദ്ധതിയിട്ടു; സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പാദങ്ങള്‍ പൊള്ളിച്ചു; ആമിനയുടെ തലയോട്ടി തകര്‍ത്തപ്പോഴും സംരക്ഷിച്ച നെടുമങ്ങാട് പോലീസുകാരുടെ ചോരക്കളി പുറത്ത്





