തദ്ദേശതിരഞ്ഞെടുപ്പ് തോല്‍വി, നിയമസഭാങ്കത്തിന്‌ സ്ട്രാറ്റെജി മാറ്റി സിപിഎം; ശൈലജയും വീണയും വീണ്ടും അങ്കത്തിനിറങ്ങും; മണിക്കും മുകേഷിനും ഇളവില്ല! സ്വര്‍ണ്ണക്കൊളളക്കേസ് കടകംപളളിക്ക് തിരിച്ചടിയാകും; സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍

തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയസാധ്യത കണക്കിലെടുത്ത് പ്രമുഖ നേതാക്കളെ വീണ്ടും അങ്കത്തട്ടിലിറക്കാന്‍ സിപിഎമ്മില്‍ ധാരണ. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ജനസമ്മതിയുള്ള മുഖങ്ങളെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടി നീക്കം.

കെ.കെ. ശൈലജ, വീണാ ജോര്‍ജ് എന്നീ ജനപ്രിയ മുഖങ്ങള്‍ വീണ്ടും ജനവിധി തേടും. യു. പ്രതിഭ, വി. ജോയി, പി.വി. ശ്രീനിജന്‍ തുടങ്ങി വിജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാര്‍ എന്ന നിലയില്‍ ഇവരും പട്ടികയിലുണ്ട്.

രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാനാണ് പാര്‍ട്ടി തീരുമാനം. അതിനാല്‍ പ്രമുഖ നേതാക്കള്‍ക്ക് സീറ്റ് ലഭിക്കില്ല, മുകേഷ്, എം.എം. മണി, എ.സി. മൊയ്തീന്‍: ഇവര്‍ക്ക് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണയായി.മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാകില്ല. എം. സ്വരാജ്: ഇത്തവണ മത്സരിക്കാതെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ കേന്ദ്രീകരിക്കാനാണ് സ്വരാജിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ എസ്ഐടി ചോദ്യം ചെയ്ത സാഹചര്യത്തില്‍ കടകംപള്ളിയെ വീണ്ടും മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. എന്നാല്‍ അദ്ദേഹം മത്സരിക്കുമോ അതോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമോ എന്നതില്‍ മേഖലാ ജാഥകള്‍ക്ക് ശേഷം തീരുമാനമുണ്ടാകും.കേരള രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നാം തവണയും ഭരണത്തുടര്‍ച്ച എന്ന അത്യപൂര്‍വ്വ നേട്ടം ലക്ഷ്യമിട്ടാണ് ഇടതുമുന്നണി നീങ്ങുന്നത്. ഇതിനായി പരീക്ഷണങ്ങള്‍ക്ക് മുതിരാതെ വിജയസാധ്യതയുള്ള മുഖങ്ങളെ തന്നെ അണിനിരത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങളും അതേസമയം പ്രായോഗികമായ ഇളവുകളും ഇത്തവണ പ്രകടമാണ്.

സിപിഎമ്മിന്റെ ജനകീയ മുഖങ്ങളായ കെ.കെ. ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ വീണ്ടും മത്സരരംഗത്തുണ്ടാകും. ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ശൈലജ ടീച്ചര്‍ക്കും, ഭരണമികവ് തെളിയിച്ച വീണാ ജോര്‍ജിനും പാര്‍ട്ടി ഗ്രീന്‍ സിഗ്‌നല്‍ നല്‍കി കഴിഞ്ഞു. കൂടാതെ വി. ജോയി, പി.വി. ശ്രീനിജന്‍, യു. പ്രതിഭ തുടങ്ങിയ സിറ്റിംഗ് എംഎല്‍എമാരും വിജയസാധ്യത മുന്‍നിര്‍ത്തി വീണ്ടും ജനവിധി തേടും.

പാര്‍ട്ടിയില്‍ നേരത്തെ നടപ്പിലാക്കിയ രണ്ട് ടേം നിബന്ധന ഇത്തവണയും കര്‍ശനമായി തുടരും. ഇതുപ്രകാരം കൊല്ലം എംഎല്‍എ മുകേഷ്, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം.എം.Veena George, Kമണി, എ.സി. മൊയ്തീന്‍ എന്നിവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് വിവരം. സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോയ മുകേഷിനും ഇടുക്കിയുടെ സമരനായകനായ മണിക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിലെ പ്രാഥമിക ധാരണ.

തിരുവനന്തപുരം ജില്ലയിലെ കരുത്തനായ നേതാവ് കടകംപള്ളി സുരേന്ദ്രന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പമുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത് രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. ഈ കേസ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായാല്‍ അത് തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നിലപാട് അനുസരിച്ചായിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുകയെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ധര്‍മ്മടത്ത് നിന്ന് വീണ്ടും മത്സരിക്കുമോ അതോ മത്സരിക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള മേഖലാ ജാഥകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകൂ.ഇത്തവണ തൃപ്പൂണിത്തുറയില്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പകരം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതലയായിരിക്കും സ്വരാജിന്.

പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും മത്സരരംഗത്ത് നിന്ന് മാറി നിന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിജയത്തിനായി സുപരിചിത യുവനിരയേയും മത്സര രംഗത്തേക്കിറക്കിയേക്കും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഇത്തവണ സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് നിയമസഭയിലെ യുവ ശബ്ദമായി എത്തിക്കാന്‍ സീറ്റ് നല്‍കിയേക്കും. മലബാറില്‍ നിന്നുള്ള ഏതെങ്കിലും സീറ്റില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷിജിനെ പാര്‍ട്ടി കോട്ടകളിലൊന്നില്‍ മത്സരിപ്പിക്കാന്‍ സാധ്യതയേറെയാണ്. യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്താ ജെറോം കൊല്ലം ഭാഗത്ത് സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ പുതപ്പള്ളിയില്‍ മികച്ച പോരാട്ടം കാഴ്ചവച്ച ജെയ്ക് സി. തോമസിന് ഇത്തവണയും പാര്‍ട്ടി സീറ്റ് നല്‍കിയേക്കും.ഭരണവിരുദ്ധ വികാരം മറികടക്കാനും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ഈ ‘സേഫ് ഗെയിം’ എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.