തിരുവനന്തപുരം: കേരളത്തെപ്പറ്റി എ, ബി, സി, ഡി അറിയാത്ത ആളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന് പാർട്ടി സഹയാത്രികനും മുൻ ഡിജിപിയുമായ ടി പി സെൻകുമാർ. പ്രസിഡന്റിന്റെ അഭിപ്രായങ്ങൾക്ക് മറുത്തു പറയാൻ കഴിയാത്ത അനുചരവൃന്ദം കേരളത്തിലെ ബിജെപിയെ എവിടെയെത്തിച്ചെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സെൻകുമാർ ചോദിക്കുന്നു.
കോർ ഹിന്ദുവിനെവിട്ട് ക്രിസ്ത്യൻ ഔട്ട് റീച്ചിനായി ബിജെപി പോയപ്പോൾ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾ നിയമസഭാ തെ രഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിനെ പരാമർശിച്ച് സെൻകുമാർ ചൂണ്ടിക്കാട്ടി. ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ എന്നും എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവമാണെന്നും സെൻകുമാർ കുറ്റപ്പെടുത്തുന്നു. ഇവരുടെ ഒന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന്കൂടി ഇവർക്ക് മനസ്സിലാകണം.
ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽനിന്നും ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കുന്നത് ബിജെപി മാത്രമാണെന്ന് ക്രിസ്ത്യൻ എന്ന് പേരെടുത്ത് പറയാതെ മുൻ ഡി ജി പി പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതൊരു സഹായവും ഇല്ലാതെയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന്. അങ്ങനെ പറഞ്ഞു കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഒരു കന്യാസ്ത്രീയുടെ മുന്നിൽ അതീവ ബഹുമാനത്തോടെ കുനിഞ്ഞു നിന്ന് കൈമുത്തുന്ന ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സെൻകു മാർ അവസാനിപ്പിച്ചിരിക്കുന്നത്.


വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ സർക്കുലർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്
പി.ടി. കുഞ്ഞുമുഹമ്മദ് കുരുക്കില്‍ ! ചലച്ചിത്ര പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം!





