തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയറ്റിൽ നൂറുകണക്കിന് അധിക ജീവനക്കാർ. കൃത്യമായി പറഞ്ഞാൽ വിവിധ റാങ്കുകളിലായി 496 പേർ. അനുവദിക്ക പെട്ടിട്ടുള്ളതിനേക്കാൾ അധികം ജീവനക്കാർ എങ്ങനെ നിയക്കപ്പെട്ടു എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
ഏറ്റവും കൂടുതൽ ഓഫീസ് അറ്റൻഡന്റ് ജീവനക്കാർ ഉള്ളത് സെക്രട്ടറിയറ്റിലെ തസ്തികയിലാണ്. 544 ആണ് ഈ തസ്തികയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണം.എന്നാലിപ്പോൾ 744 പേർ ഉണ്ട്. അതായത് 200 പേർ അധികം.
ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നായ അഡീഷണൽ സെക്രട്ടറി തസ്തികയിൽ 39 പേരാണ് അധികമായുള്ളത്. 53 ആണ് ഈ തസ്തികയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം. എന്നാൽ നിലവിൽ 92 പേർ ഉണ്ട്.
യുഎസ് നാവികസേനയുടേത് ‘കടല്‍ക്കൊള്ള’; ട്രംപിന്റേത് കുറ്റസമ്മതമെന്ന് ഇറാന്, ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടി ടെഹ്റാന്; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം മാത്രം
അഡിഷണൽ സെക്രട്ടറിക്ക് തൊട്ടു താഴെയുള്ള ജോയിന്റ് സെക്രട്ടറി തസ്തികയിൽ 33 പേരാണ് അധികമായി ഉള്ളത്. 71 പേരാണ് ഈ തസ്തികയിൽ നിലവിലുള്ളത്. 38 ആണ് അംഗീകൃത തസ്തി കളുടെ എണ്ണം.
ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ 14 പേരും അണ്ടർ സെക്രട്ടറി തസ്തികയിൽ 36 പേരും അധികമായി ജോലി ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ ഇപ്പോഴത്തെ എണ്ണം 63 ആണ്. അണ്ടർ സെക്രട്ടറിമാരുടേത് യുടെത് 172ഉം. അനുവദിക്കപ്പെട്ടിട്ടുള്ളത് യഥാക്രമം 49ഉം 136ഉം മാത്രമാണ്.
സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സെക്ഷൻ ഓഫീസർ, ക്ലറിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലും അനുവദിക്കപ്പെട്ടതിലും കൂടുതൽ ഉദ്യോഗസ്ഥർ സെക്രട്ടറിയറ്റിൽ ജോലി നോക്കുന്നുണ്ട്.
സീനിയർ ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ ഇപ്പോൾ 442 പേർ ഉണ്ട്. 374 തസ്തികൾ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 68 പേർ അധികം ഉണ്ടെന്ന് സാരം.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാർ 39 പേരാണ് അധികമായുള്ളത്. 374 ആണ് അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണം.നിലവിലുള്ളത് 413പേരും.
സെക്ഷൻ ഓഫീസർ തസ്തികയിൽ നിലവിൽ 428 പേരാണ് ജോലി നോക്കുന്നത്. ഇതിൽ സെക്ഷൻ ഓഫീസർ ഹയർ ഗ്രേഡ് കാരും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഈ രണ്ടു വിഭാഗങ്ങളിലുമായി 387 മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 41 ആണ് അധികമുള്ളവരുടെ എണ്ണം.ഇതെല്ലാം സെക്ഷൻ ഓഫീസർ തസ്തികയിലുള്ളവരാണ്.
ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 26 പേർ അധികമായുണ്ട്. ഇപ്പോൾ 77 പേരാണ് ഈ തസ്തികയിലുള്ളത്. 51 മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികളുടെ എണ്ണം.
അനുവദിക്കപ്പെട്ടിട്ടുള്ളതിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാരിന് അധികാരം ഉണ്ടെങ്കിലും സൂപ്പർ ന്യൂമററി ആയിവേണം വേണം ഇങ്ങനെ നിയമിക്കാൻ. ആദ്യം വരുന്ന സ്ഥിരം ഒഴിവിൽ ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവരെ മാറ്റി അധിക നിയമനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് വകുപ്പുമേലധ്യക്ഷന്മാരുടെ ചുമതലയാണ്. എന്നാൽ സെക്രട്ടറിയറ്റിൽ അതുണ്ടായിട്ടില്ല.
അധിക ജീവനക്കാരുടെ വിവരങ്ങൾ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിൽ എടുത്ത് കാട്ടിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശൂര്‍ സിപിഐയില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് അന്ത്യം; സി.സി. മുകുന്ദനെ പുറത്താക്കിയതും ആ വിഭാഗീയതയുടെ ഭാഗം; സിപിഐയുടെ തൃശൂര്‍ ഘടകത്തില്‍ വെട്ടിനിരത്തല്‍ പൂര്‍ണ്ണം





