തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജാമ്യം ലഭിച്ച് താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു കഴക്കൂട്ടം സ്വദേശിനി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുണ്ടെന്നാണ് പോറ്റിയുടെ വാദം. തന്നെ നിരന്തരം കേസുകളിൽ കുടുക്കി തടവിലാക്കാൻ മുൻ മന്ത്രിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളം വിധിയെഴുത്തിലേക്ക്: വികസനത്തുടർച്ചയോ രാഷ്ട്രീയ മാറ്റമോ? പത്തു വർഷത്തെ ഇടത് ഭരണത്തിന് ജനപിന്തുണയെന്ന് സർവേകൾ


ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു





