തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ സുപ്രധാന തീരുമാനമെടുത്തത്.
ഇതനുസരിച്ച് 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴത്തുകയിൽ പകുതി മാത്രം അടച്ചാൽ മതിയാകും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 2026 ഏപ്രിൽ 30-നകം കുടിശ്ശിക തീർപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം നിയമലംഘനങ്ങളും വലിയ തുക പിഴയായും വന്നതോടെ പല ഉടമകളും തുക അടയ്ക്കാൻ വിമുഖത കാണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിനു പിഴ ഉണ്ടോ ഏന് പരിശോധിക്കം
സുധാകരനെ മൂന്ന് വട്ടം വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്ന് പിണറായി വിജയൻ . മുഖ്യമന്ത്രിയുടെ പേര് ഫോണിലുണ്ട്, കോൾ വന്നിട്ടില്ലെന്ന് ജി. സുധാകരൻ
ഈ പശ്ചാത്തലത്തിൽ കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഇത്തരമൊരു പൊതുമാപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പിഴത്തുകയിലെ ഈ ഇളവ് സാധാരണക്കാരായ വാഹന ഉടമകൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം നിയമനടപടികൾ ലഘൂകരിക്കാനും സഹായിക്കും.


സൈബര്‍ ആക്രമണം രൂക്ഷം ; ഷഹനാസിന്റെ പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്! രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായിക്കെതിരെ ഗുരുതര ആരോപണം





