ട്രാഫിക് പിഴയിൽ 50% ഇളവ്; കേരള സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ സുപ്രധാന തീരുമാനമെടുത്തത്.

ഇതനുസരിച്ച് 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴത്തുകയിൽ പകുതി മാത്രം അടച്ചാൽ മതിയാകും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 2026 ഏപ്രിൽ 30-നകം കുടിശ്ശിക തീർപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം നിയമലംഘനങ്ങളും വലിയ തുക പിഴയായും വന്നതോടെ പല ഉടമകളും തുക അടയ്ക്കാൻ വിമുഖത കാണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിനു പിഴ ഉണ്ടോ ഏന് പരിശോധിക്കം

ഈ പശ്ചാത്തലത്തിൽ കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഇത്തരമൊരു പൊതുമാപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പിഴത്തുകയിലെ ഈ ഇളവ് സാധാരണക്കാരായ വാഹന ഉടമകൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം നിയമനടപടികൾ ലഘൂകരിക്കാനും സഹായിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.