ന്യൂ ഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സ്ഥാനം കടുത്ത ഭീഷണി നേരിടുകയാണെന്നും സഞ്ജു സാംസൺ പന്തിനെ മറികടന്ന് ടീമിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഐപിഎൽ സീസണിൽ ഫോം കണ്ടെത്താൻ പന്ത് നന്നായി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ, സെലക്ടർമാർ സഞ്ജു സാംസണെ പ്രഥമ പരിഗണന നൽകി ടീമിലെടുക്കാൻ നീക്കം നടത്തുന്നതായി ദൈനിക് ജാഗ്രൻ വ്യക്തമാക്കുന്നു.
നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പരിക്കിനെത്തുടർന്ന് ദീർഘകാലം വിട്ടുനിന്ന പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ടീം മാനേജ്‌മെന്റ് ഇതുവരെ കണക്കാക്കിയിരുന്നത്. പരിക്കുകാരണം ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായത് പന്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അതേസമയം, 2026-ൽ ഇന്ത്യയിൽ വെച്ച് നടന്ന ട്വന്റി-20 ലോകകപ്പിൽ കിരീടം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ബിസിസിഐ സെലക്ടർമാർ ഇപ്പോൾ താല്പര്യപ്പെടുന്നത്. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് മികച്ച ഒരു ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്.
ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!
ഇതിന്റെ ഭാഗമായി, ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനായ പന്തിനേക്കാൾ സഞ്ജുവിന്റെ നിലവിലെ മികവിനും ഫോമിനും മുൻഗണന നൽകുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിക്കുന്നു. പന്തിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഇതോടെ കൂടുതൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്; മന്ത്രിമാരെല്ലാം മത്സരിക്കും; സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ





