സഞ്ജു സാംസൺ ഏകദിന ടീമിലേക്ക്? പന്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിൽ, ന്ത്യൻ ഏകദിന ടീമിൽ വൻ മാറ്റത്തിന് സാധ്യത

ന്യൂ ഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സ്ഥാനം കടുത്ത ഭീഷണി നേരിടുകയാണെന്നും സഞ്ജു സാംസൺ പന്തിനെ മറികടന്ന് ടീമിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഐപിഎൽ സീസണിൽ ഫോം കണ്ടെത്താൻ പന്ത് നന്നായി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ, സെലക്ടർമാർ സഞ്ജു സാംസണെ പ്രഥമ പരിഗണന നൽകി ടീമിലെടുക്കാൻ നീക്കം നടത്തുന്നതായി ദൈനിക് ജാഗ്രൻ വ്യക്തമാക്കുന്നു.

നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പരിക്കിനെത്തുടർന്ന് ദീർഘകാലം വിട്ടുനിന്ന പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ടീം മാനേജ്‌മെന്റ് ഇതുവരെ കണക്കാക്കിയിരുന്നത്. പരിക്കുകാരണം ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായത് പന്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

അതേസമയം, 2026-ൽ ഇന്ത്യയിൽ വെച്ച് നടന്ന ട്വന്റി-20 ലോകകപ്പിൽ കിരീടം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ബിസിസിഐ സെലക്ടർമാർ ഇപ്പോൾ താല്പര്യപ്പെടുന്നത്. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് മികച്ച ഒരു ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്.

ഇതിന്റെ ഭാഗമായി, ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനായ പന്തിനേക്കാൾ സഞ്ജുവിന്റെ നിലവിലെ മികവിനും ഫോമിനും മുൻഗണന നൽകുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിക്കുന്നു. പന്തിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഇതോടെ കൂടുതൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.