അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യയ്ക്ക് സ്വന്തമായി.ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ ആണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ സൂര്യകുമാർ യാദവ് നയിച്ച യുവനിരയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരുടെ പ്രകടനവും നിർണ്ണായകമായി.ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവും ജസ്പ്രീത് ബുമ്രയുടെ കൃത്യതയാർന്ന ബൗളിംഗും വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനുമായി വീതിച്ചു നൽകും. ടീമിന്റെ ഒത്തൊരുമയ്ക്കുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതിന് പുറമെ, ഐസിസിയിൽ നിന്ന് ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് 3 മില്യൺ ഡോളർ (ഏകദേശം 27.48 കോടി രൂപ) സമ്മാനത്തുകയായും ലഭിച്ചു. റണ്ണറപ്പുകളായ ന്യൂസിലൻഡിന് 14.65 കോടി രൂപയാണ് ലഭിച്ചത്.
സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും പിന്നീട് നടന്ന മത്സരങ്ങളെല്ലാം വിജയിച്ച് അതിശക്തമായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഈ ടൂർണമെന്റ് മികച്ച സ്പോൺസർഷിപ്പ് വരുമാനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടു.
ഇറാനെ ശ്വാസംമുട്ടിച്ച് ട്രംപിന്റെ ‘ഹൈ-സ്റ്റേക്ക്’ ചൂതാട്ടം; ഹോര്‍മുസ് ഉപരോധം തുടരും; ലക്ഷ്യം ആണവ പദ്ധതിയുടെ പൂര്‍ണ്ണമായ അന്ത്യം


സമാധാന കരാറിലെത്താന്‍ മധ്യസ്ഥത വഹിക്കാന്‍ മോസ്കോ തയ്യാര്‍; മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്നു: റഷ്യ-ഇറാന് ചര്‍ച്ച ‘ശുഭകരം’; ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു





