വഡോദരയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വുമണ്‍സ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി.ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ആത്മവിശ്വാസത്തോടെയാണ് ആര്.സി.ബി പിന്തുടര്ന്നത്.
ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച സ്മൃതി 41 പന്തില്‍ 87 റണ്‍സെടുത്ത് വിജയശില്പിയായി. 12 ഫോറുകളും മൂന്ന് സിക്സറുകളും ആ ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടു.സ്മൃതിക്ക് മികച്ച പിന്തുണ നല്കിയ ജോര്‍ജിയ 54 പന്തില്‍ 79 റണ്‍സ് നേടി. 14 ഫോറുകളാണ് താരം അടിച്ചുകൂട്ടിയത്.
ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും സ്മൃതി-ജോര്‍ജിയ കൂട്ടുകെട്ട് ആര്.സി.ബിയെ കിരീടത്തിലേക്ക് നയിച്ചു.തുടര്‍ച്ചയായ നാലാം തവണയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഡബ്ല്യു.പി.എല്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എന്ന മികച്ച സ്കോര്‍ ഉയര്‍ത്തിയെങ്കിലും അത് പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. ആദ്യ കിരീടത്തിനായുള്ള ഡല്‍ഹിയുടെ കാത്തിരിപ്പ് ഇതോടെ നീളും.
ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം; ഗുജറാത്തിനെ തകർത്ത് ബെംഗളൂരു വീണ്ടും ചാമ്പ്യന്മാർ!
2024-ല്‍ തങ്ങളുടെ ആദ്യ കിരീടം നേടിയ ആര്.സി.ബി, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചാമ്പ്യന്മാരായി. വഡോദരയിലെ സ്റ്റേഡിയത്തില്‍ ആരാധകരുടെ വന്‍പിന്തുണയോടെയായിരുന്നു ഈ വിജയം.


പോക്സോ കേസില്‍പ്പെട്ട പേസര്‍ യാഷ് ദയാലിനെ പുറത്താക്കി ആര്.സി.ബി





