റാപ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി; ഭരണഘടനയെ സാക്ഷിയാക്കി ചടങ്ങുകൾ

തൃശ്ശൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. മുളങ്കുന്നത്തുകാവിലെ വേടന്റെ വസതിയായ ‘പേൾ ഫോമി’ൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആചാരങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ നേരിട്ടെത്തി വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

വേടന്റെ സഹോദരൻ ഹരി, നവമിലതയുടെ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. വൈകിട്ട് നാല് മണിയോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വേടന്റെ വീട്ടിലെത്തി. വിവാഹത്തിന് ശേഷം പൂമലയിലെ റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി പ്രത്യേക വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു.

വ്യത്യസ്തമായ സംഗീത ശൈലിയിലൂടെയും വരികളിലൂടെയും ശ്രദ്ധേയനായ വേടന്റെ വിവാഹ വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.