മാവേലിക്കര: രാഷ്ട്രീയ കേരളം അലയടിപ്പിച്ച പീഡനപരമ്പരകളിൽ ഒടുവിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ. മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക.
ഇമെയിൽ വഴി പോലീസിന് ലഭിച്ച പുതിയ പരാതിയിലാണ് രാഹുലിനെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മൂന്നാം കേസിലും രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
പുതിയ പരാതിയിൽ പറയുന്നത് വല്ലാതെ ഞെട്ടിക്കുന്നതാണ്. ലൈംഗിക പീഡനത്തിന് പുറമെ, ക്രൂരമായ ശാരീരിക ഉപദ്രവം, എംഎൽഎ എന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് പണം തട്ടിയെടുത്തത്, ഗർഭിണിയായ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയത് — ഇതെല്ലാം പരാതിയിൽ പറഞ്ഞിട്ടുണ്ട്.
തെക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദേശം
ചാനൽ ചർച്ചകളിൽ ‘ജെന്റിൽമാൻ’ എന്ന് കാണിച്ചിരുന്ന രാഹുലിന്റെ ഇമേജ് ഈ കേസുകൾ കൊണ്ടു തകർന്നിരിക്കുകയാണ്. ഇനി കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടുമോ എന്നത് അടുത്ത ദിവസങ്ങളിൽ അറിയാം. വിദേശത്ത് നിന്നുള്ള പരാതിക്കാരി ഈ കേസിൽ എത്തുന്നത് രാഹുലിന്റെ നിയമക്കുരുക്ക് കൂടുതൽ കടുപ്പിക്കും.


സഭയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി! നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിണറായി വായിച്ചു; കേന്ദ്രത്തിനെതിരായ വിമര്‍ശനം സഭാരേഖകളില്‍





