ഫലം വരാനിരിക്കെ പിണറായിക്കായി വെട്ടിക്കോട്ട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ വഴിപാട്; വോട്ടെണ്ണൽ ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ മുഖ്യമന്ത്രി

ആലപ്പുഴ: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി രാഷ്ട്രീയ കേരളം വലിയ ആകാംക്ഷയിലാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാട് നടത്തിയിരിക്കുകയാണ് ഒരു പാർട്ടി അനുഭാവി. ആലപ്പുഴ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് പിണറായി വിജയന് വേണ്ടി വഴിപാട് നടന്നത്. കദളിപ്പഴം നേർച്ചയും പാലും അടക്കമുള്ള വഴിപാടുകളാണ് മുഖ്യമന്ത്രിയുടെ വിജയത്തിനായി ഒരു ആരാധകൻ നടത്തിയത്.

 വോട്ടെണ്ണൽ ദിനത്തിൽ പ്രമുഖ നേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളിലായി ഫലം തത്സമയം നിരീക്ഷിക്കും.കഴിഞ്ഞ ദിവസം കണ്ണൂരിലെ പിണറായിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അവിടെ വെച്ചാകും ഫലം അറിയുക. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിലും, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.എൻ സ്മാരകത്തിലുമുണ്ടാകും. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാകും ഉണ്ടാവുക.

 എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമാണെങ്കിലും യുഡിഎഫ് ജാഗ്രതയിലാണ്. എന്നാൽ സർവ്വേ ഫലങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിലെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറന്ന് നിർണ്ണായക ശക്തിയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.