നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം ; അമ്മക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ഹരിപ്പാട് നവജാത ശിശുവിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരേ വധശ്രമത്തിന് കേസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.15നാണ് ആശുപത്രി ശുചിമുറിയിലായിരുന്നു പത്തൊമ്പതുകാരി കുഞ്ഞിന് ജന്മം നൽകിയത്.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് കുടുംബത്തോടൊപ്പമെത്തി പെൺകുട്ടി ചികിത്സ തേടിയത്. പരിശോധനയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെണ്‍കുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.

അന്ന് അര്‍ദ്ധരാത്രി തന്നെ പെൺകുട്ടി ആശുപത്രി ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ച് മാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ട ആശുപത്രി ജീവനക്കാരാണ് ശിശുവിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പെൺകുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ വീയപുരം പോലിസ് അന്വേഷണം ആരംഭിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.