തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് ഇന്ത്യ ടുഡേ – സിവോട്ടര്‍ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി യുഡിഎഫ് 18 സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് ജനുവരിയിലെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും, ബിജെപിയുടെ സീറ്റ് നില രണ്ടായി ഉയരുമെന്നും സര്‍വേ പ്രവചിക്കുന്നു.
പ്രധാന കണ്ടെത്തലുകള്‍:
യുഡിഎഫ് (UDF): 18 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും കേരളം യുഡിഎഫിനെ തുണച്ച ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന് സര്‍വേ പറയുന്നു.
ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ ഒഴിഞ്ഞു; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനം
ബിജെപി (BJP): കഴിഞ്ഞ തവണത്തെ ഒരു സീറ്റില്‍ നിന്ന് ബിജെപി ഇത്തവണ രണ്ട് സീറ്റുകളിലേക്ക് മുന്നേറും. വോട്ട് വിഹിതത്തിലും ബിജെപി വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. 17 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ബിജെപിയുടെ വോട്ട് വിഹിതം ഉയരുന്നത്.
എല്‍ഡിഎഫ് (LDF): സര്‍വേ പ്രകാരം എല്‍ഡിഎഫിന് സീറ്റുകളൊന്നും പ്രവചിക്കപ്പെടുന്നില്ല. വോട്ട് വിഹിതത്തില്‍ യുഡിഎഫിന് മൂന്ന് ശതമാനം ഇടിവുണ്ടാകുമെങ്കിലും അത് എല്‍ഡിഎഫിന് ഗുണകരമാകില്ല.
ദേശീയ ചിത്രം:
ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോഴും വലിയ ജനപ്രീതിയുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. 57 ശതമാനമാണ് മോദിയുടെ അപ്രൂവല്‍ റേറ്റിംഗ്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ഒറ്റയ്ക്ക് 287 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 260 സീറ്റുകളായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പും ആശങ്കകളും:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്‍തൂക്കം പ്രവചിക്കപ്പെടുമ്പോഴും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും സര്‍വേ വ്യക്തമായ ആധിപത്യം നല്‍കുന്നില്ല. കഴിഞ്ഞ രണ്ട് തവണയും ലോക്സഭയില്‍ യുഡിഎഫിനെ തുണച്ച കേരളം നിയമസഭയില്‍ എല്‍ഡിഎഫിനെയാണ് വിജയിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ 2025 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയതും സര്‍വേ ഫലങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. അതായത് ആര്‍ക്കും നിയമസഭയില്‍ ജയിക്കാമെന്നതാണ് അവസ്ഥ.


ആറന്മുളയിലെ ‘ഉരുക്കുവനിത’യായി വീണാ ജോര്‍ജ്; പത്മകുമാറിനെ വെട്ടിയൊതുക്കി സിപിഎമ്മില്‍ സ്വാധീനം ഉറപ്പിക്കുന്നു; ഭര്‍ത്താവിന്റെ വിലക്കും പത്മകുമാറിന്റെ വെല്ലുവിളിയും അതിജീവിച്ച് വീണയുടെ പടയോട്ടം





