അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ നടന്ന വന്‍ പിരിച്ചുവിടലിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മകനും പ്രമുഖ കോളമിസ്റ്റുമായ ഇഷാന് തരൂരിന് ജോലി നഷ്ടമായി. അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരെയും പത്രം പിരിച്ചുവിട്ട സാഹചര്യത്തിലാണ് ഇഷാനും പുറത്തുപോകേണ്ടി വന്നത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു
ജോലി നഷ്ടപ്പെട്ട വിവരം ഇഷാന് തരൂര്‍ തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നതിലുള്ള വിഷമം ഇഷാന് പങ്കുവെച്ചു. ‘ന്യൂസ് റൂമിനെയോര്‍ത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിലെ പത്രപ്രവര്‍ത്തകരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. മികച്ച എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു,’ എന്ന് ഇഷാന് കുറിച്ചു.
2017 ജനുവരിയിലാണ് ഇഷാന് വാഷിങ്ടണ്‍ പോസ്റ്റില്‍ ‘വേള്‍ഡ് വ്യൂ’ എന്ന പ്രതിവാര കോളം ആരംഭിക്കുന്നത്. ലോകത്തെക്കുറിച്ചും അതില്‍ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വിശകലനം ചെയ്യുന്ന ഈ കോളത്തിന് അഞ്ച് ലക്ഷത്തോളം സ്ഥിരം വായനക്കാരുണ്ടായിരുന്നു. വായനക്കാരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതപങ്കാളിയാണ്, വേലക്കാരിയല്ല; വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കാൻ ഭർത്താവിനും ബാധ്യതയുണ്ട്; വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി
ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഒരു മോശം ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ഇഷാന് തന്റെ വിടവാങ്ങല്‍ പോസ്റ്റ് പൂര്‍ത്തിയാക്കിയത്. വാഷിങ്ടണ്‍ പോസ്റ്റ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങളുമാണ് വന്‍തോതിലുള്ള ഈ പിരിച്ചുവിടലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.







