തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ സ്‌കൂൾ വളപ്പിൽ പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ നാല് സ്‌കൂൾ ബസുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സംഭവം. സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സേനയെത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലർച്ചെയായതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അട്ടിമറി സാധ്യതകളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പ്രാഥമിക പരിശോധനകൾ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സ്കൂളിന് സംഭവിച്ചിട്ടുള്ളത്.


മന്ത്രി വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ് പൊളിയുന്നു? തെളിവില്ലാതെ കുഴങ്ങി പൊലീസ്; വധശ്രമ വകുപ്പ് ഒഴിവാക്കിയേക്കും
അഖില്‍ മാരാര്‍ ട്വന്റി 20-യിലേക്ക്! കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും, സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ടു ; സാബു എം. ജേക്കബിന്റെ വമ്പന്‍ നീക്കം





