തൃശ്ശൂർ: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര വാർത്താ സമ്മേളനത്തിനായി മന്ത്രിമാർ ഒത്തുചേർന്ന തൃശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ. ചർച്ചാവിഷയം അതീവ ഗൗരവകരമായ ദുരന്തമാണെന്നിരിക്കെ, അയൽവാസിയുടെ വീട്ടിലെ ‘ചക്ക’ പറമ്പിൽ വീഴുന്നതിനെ ചൊല്ലിയുള്ള പരാതിയുമായി യുവതി മന്ത്രിമാർക്ക് മുന്നിലെത്തി പത്രസമ്മേളനം തടസ്സപ്പെടുത്തി.
മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സംബന്ധിച്ച വാർത്താ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോഴാണ് യുവതി പിആർ ചേമ്പറിലേക്ക് കടന്നുവന്നത്. പത്രസമ്മേളനം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് യുവതി മന്ത്രിമാർക്ക് മുന്നിൽ നിലയുറപ്പിച്ചത്.
അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സദസ്സിലുണ്ടായിരുന്നവർക്ക് മുന്നിൽ വെച്ച് യുവതി മന്ത്രിമാരോട് തർക്കിക്കുകയും ചെയ്തു.”മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ” എന്ന് യുവതി മന്ത്രിമാരോട് പരാതികൾക്ക് പരിഹാരം കാണാമെന്ന് മന്ത്രി ആർ. ബിന്ദു ഉറപ്പുനൽകിയെങ്കിലും, പത്രസമ്മേളനം കഴിഞ്ഞിട്ട് സംസാരിക്കാമെന്ന നിർദ്ദേശത്തിന് മുന്നിലും യുവതി വഴങ്ങിയില്ല. ഹാളിൽ നിന്ന് പുറത്തുപോകാൻ അവർ തയ്യാറായില്ല.
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില് ദുരൂഹത; മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകൾ, അന്വേഷണം ആരംഭിച്ച് പോലീസ്
വെടിക്കെട്ട് ദുരന്തം പോലൊരു വലിയ വിഷയത്തിൽ മന്ത്രിമാർ ചർച്ച നടത്താനിരിക്കെയാണ്, അപ്രതീക്ഷിതമായി ഇത്തരമൊരു പരാതിയുമായി യുവതി എത്തിയത്. തുടർന്ന് ഒടുവിൽ വനിതാ പോലീസെത്തി യുവതിയെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മന്ത്രിമാർക്ക് പത്രസമ്മേളനം തുടരാൻ സാധിച്ചത്. കളക്ടറേറ്റിൽ എത്തിയ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വലിയ അമ്പരപ്പോടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടത്.


“മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചതിന് , സൽപ്പേര് പോയി”;നടി ശ്രീവിദ്യ മുല്ലച്ചേരി:സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ





