തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതോടെ എൻ.ഡി.എ മുന്നണിയിൽ തങ്ങൾ ആദ്യഘട്ട 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.
കായംകുളം മണ്ഡലത്തിൽ തമ്പി മേട്ടുതറയാണ് പോരാട്ടത്തിനിറങ്ങുന്നത്. കുട്ടനാട്ടിൽ സന്തോഷ് ശാന്തിയും അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസും സ്ഥാനാർത്ഥികളാകും. കോട്ടയം മണ്ഡലത്തിൽ പി. അനിൽ കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.
മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ ഇവരാണ്, കടുത്തുരുത്തിയിൽ സുരേഷ് ഇട്ടിക്കുക്കുന്നേൽ ഉടുമ്പൻചോലയിൽ അഡ്വ. സംഗീത വിശ്വനാഥൻ കുന്നംകുളത്തു രജിൽ കെ.ആർ നെന്മാറയിൽ എ.എൻ. അനുരാഗ്
കേരളം പിടിക്കാൻ ബിജെപിയുടെ വമ്പൻ പ്ലാൻ! പ്രധാനമന്ത്രിയും അമിത് ഷായും രണ്ടു തവണ കേരളത്തിലെത്തും ; പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാർ
മലബാർ മേഖലയിലെ നിർണ്ണായക മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർത്ഥികളെയാണ് ബി.ഡി.ജെ.എസ് അണിനിരത്തിയിട്ടുള്ളത്. കോട്ടയ്ക്കലിൽ സുബ്രഹ്മണ്യൻ ചുക്കപ്പള്ളിയും നിലമ്പൂരിൽ ഗിരീഷ് മേക്കാടും പോരാട്ടത്തിനിറങ്ങുമ്പോൾ, പേരാവൂരിൽ പൈലി വാത്യാട്ടും കൊടുവള്ളിയിൽ ഗിരി പാമ്പനാലും എൻ.ഡി.എ സഖ്യത്തിനായി വോട്ട് തേടും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ജനവിധി തേടിയ ബിഡിജെഎസ്, ഇത്തവണ അത് 27 ആയി ഉയർത്തിയേക്കുമെന്നാണ് സൂചന. ചേർത്തലയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.


പാൽ വില കൂട്ടി മിൽമ ; പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ





