നെന്മാറ ∙ പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. നെന്മാറ പഴയഗ്രാമം എൽ.എൻ.എസ്. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് രാജേശ്വരി.
രണ്ടാഴ്ച മുൻപ് മെയ് 14-ന് ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. പാമ്പുകടിയേൽക്കുന്ന സമയത്ത് രാജേശ്വരി വീട്ടിൽ തനിച്ചായിരുന്നു.
കണ്ടെത്തിയത് അബോധാവസ്ഥയിൽ; രക്ഷിക്കാനായില്ല
വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ വായിൽ നുരയും പതയും വന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെയോടെ ജീവൻ വെടിയുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൃഷ്ണപ്രസാദ് മരിച്ച രാജേശ്വരിയുടെ സഹോദരനാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാങ്ങ് തേങ്ങലില്‍… ചിരി മായും മുന്‍പേ മരണം കവര്‍ന്നു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ മരണത്തോട് മല്ലിടുന്നു; വാല്‍പ്പാറയിലെ ദുരന്തം കേരളത്തെ നടക്കുമ്പോള്‍





