ന്യൂ ഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തിരുവയിൽ പത്തു രൂപവരെ കുറവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി ലിറ്ററിന് മൂന്ന് രൂപയായും ഡീസലിന്മേലുള്ള നികുതി പൂജ്യമായും കുറഞ്ഞിരിക്കുകയാണ്.
എന്നാൽ ഈ വലിയ നികുതിയിളവ് സാധാരണക്കാരിലേക്ക് നേരിട്ടെത്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിലവിൽ എണ്ണക്കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടം നികത്താനായി ഈ നികുതിയിളവ് ഉപയോഗപ്പെടുത്താനാണ് സാധ്യത.
നിലവിൽ ഒരു ലിറ്റർ ഇന്ധനത്തിന് ഏകദേശം 48.8 രൂപയോളം നഷ്ടത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വിൽപന നടത്തുന്നത്. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ബ്രെന്റ് ക്രൂഡ് വില വീണ്ടും നൂറ് ഡോളറിന് മുകളിലെത്തിയതാണ് ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കിയത്.
എഐ ഉച്ചകോടിയിൽ “ചൈനീസ് റോബോട്ടിനെ സ്വന്തമെന്ന് പറഞ്ഞ് പറ്റിച്ചു; നാണംകെട്ട് ഗോട്ടിയാസ് സർവകലാശാല; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ
കഴിഞ്ഞ മാസം 70 ഡോളറിലായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 122 ഡോളറിലേക്ക് എത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ഈ അസ്ഥിരത മൂലം കേന്ദ്രത്തിന്റെ നികുതിയിളവ് പമ്പുകളിൽ പ്രതിഫലിക്കാനുള്ള സാധ്യത കുറവാണെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.


യു.എസ് – ഇറാന് സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും; കേന്ദ്ര മന്ത്രിമാര്‍ക്ക് കടുത്ത സാമ്പത്തിക അച്ചടക്കമടക്കം 3 സുപ്രധാന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഫയലുകളില്‍ ചുവപ്പുനാടയൊഴിവാക്കണം; ബദല്‍ ഊര്‍ജ്ജം കണ്ടെത്തണം; പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിരീക്ഷണം




