തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജാമ്യം ലഭിച്ച് താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു കഴക്കൂട്ടം സ്വദേശിനി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുണ്ടെന്നാണ് പോറ്റിയുടെ വാദം. തന്നെ നിരന്തരം കേസുകളിൽ കുടുക്കി തടവിലാക്കാൻ മുൻ മന്ത്രിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് ഇഡിയുടെ കുരുക്ക് ! നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച് കോടതി


ശബരിമല യുവതീപ്രവേശനം; ഏപ്രില്‍ 7 മുതല്‍ പുതിയ ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും; മാര്‍ച്ച് 14-നകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം





