ചെന്നൈ: തമിഴ്നാട് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെയുണ്ടായ തിരക്കിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ ആരോഗ്യനില അതീവ സങ്കീർണ്ണമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടം ആവർത്തിച്ചിരിക്കുന്നത്. വിജയ് യാത്ര ചെയ്തിരുന്ന വാഹനത്തിന് പിന്നാലെ ഓടിയ ആരാധകർ ബാരിക്കേഡുകൾ മറിച്ചിട്ടും ചാടിക്കടന്നും മുന്നോട്ട് നീങ്ങിയതാണ് വൻ തിരക്കിന് കാരണമായത്. ആളുകൾ തിക്കും തിരക്കുമുണ്ടാക്കി അനിയന്ത്രിതമായി ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.
വിജയ്‌യുടെ രാഷ്ട്രീയ പര്യടനങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാളുന്നു എന്ന ആക്ഷേപം ഈ അപകടത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ നടന്ന റാലികളിലും സമാനമായ രീതിയിൽ തിക്കും തിരക്കും അനുഭവപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാർട്ടി പ്രവർത്തകരും പോലീസും കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.


മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍! ‘കൊട്ടാരക്കരയില്‍ പിങ്ക് പോലീസ് എത്തിയോ?’ മാധ്യമങ്ങള്‍ സെലക്റ്റീവ്
ഗാന്ധി കുടുംബത്തിന്റെ ഫെയ്സ് ബുക്ക് പേജിനേയും വെറുതെ വിടുന്നില്ല; സതീശനായി സോഷ്യല്‍ മീഡിയയില്‍ ‘പടയൊരുക്കം’; രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ്; അതിരുകടന്ന പിന്തുണ വിനയാകുമോ?





