കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 90 ദിവസം റിമാൻഡ് പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. നിയമപരമായ അവകാശം ചൂണ്ടിക്കാട്ടി പത്മകുമാർ നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമലയിലെ തന്നെ ദ്വാരപാലക പ്രതിമ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി റിമാൻഡിലായതിനാലാണ് ഇത്. ആ കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഈ കേസുകളിൽ ഇതുവരെ അറസ്റ്റിലായ ആറ് പ്രതികളിൽ നാല് പേർക്കും അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം സ്വാഭാവിക ജാമ്യം ലഭിച്ചു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷകൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. തന്റെ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യത്തിനായി ശ്രമിക്കുന്നത്. ശബരിമലയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
വാൽപ്പാറ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം വേണം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ച് കെ.സി. വേണുഗോപാൽ


ഗവർണറെക്കാൾ ശമ്പളം, പക്ഷേ യോഗ്യതയോ? പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ ഉന്നത യോഗ്യത ഉറപ്പാക്കണം, രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ നീക്കമെന്ന് പരാതി





