തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും മെഡിക്കൽ വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുകയും ചെയ്ത ഡോ. ലളിതാംബികയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കത്രിക വയറ്റിലിരിക്കുന്നത് കുഴപ്പമില്ലെന്ന ഡോക്ടറുടെ വാദം അംഗീകരിക്കാനാവില്ലെന്നും സ്വന്തം ജോലിയോടുള്ള അനാദരവാണ് ഇത്തരമൊരു പ്രതികരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് കർശനമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ; വിരമിക്കല്‍ ഒരു വര്‍ഷം കൂടി നീട്ടി നല്കി സര്‍ക്കാര്‍
മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സംഘം ആലപ്പുഴയിലെത്തി തെളിവെടുക്കും. അന്വേഷണ റിപ്പോർട്ട് പോലീസിന് കൈമാറുമെന്നും സർവീസിലുള്ള ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് വർഷത്തോളം കടുത്ത ദുരിതം പേറിയ ഉഷാ ജോസഫിന്റെ മകനുമായി മന്ത്രി സംസാരിച്ചു. ഓപ്പറേഷൻ നടത്തിയിട്ടില്ലെന്ന ഡോക്ടറുടെ വാദം അവിശ്വസനീയമാണെന്നും, കുടുംബത്തിന്റെ ആരോപണങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വന്ന വീഴ്ചയ്ക്ക് സിസ്റ്റത്തിന്റെ പരാജയം എന്ന് പറഞ്ഞ് ഒഴികഴിവ് കണ്ടെത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് മന്ത്രി. സ്വന്തം കുടുംബാംഗങ്ങൾക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെങ്കിൽ ഡോക്ടർ ഇങ്ങനെ പറയുമോ എന്നും വീണാ ജോർജ് ചോദിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ഈ കേസിൽ യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്




