ലഖ്നൗ: പഞ്ചാബ് പോലീസിലെ കോണ്‍സ്റ്റബിളായ ഗുര്‍സിമ്രാന്‍ ബെയ്ന്‍സ് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി മാറുന്നു. കഠിനാധ്വാനത്തിലൂടെയും തളരാത്ത നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ഈ യുവാവ് തന്റെ വലിയ സ്വപ്നം കൈപ്പിടിയിലൊതുക്കിയത്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ; പദവിയിലെത്തുന്നത് മലയാളി
പഞ്ചാബിലെ റോപ്പറിലുള്ള ഒരു ഡ്രൈവറുടെ മകനാണ് ഗുര്‍സിമ്രാന്‍. സൈനിക ഉദ്യോഗസ്ഥനാകുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പഞ്ചാബ് പോലീസില്‍ ജോലി ലഭിച്ചെങ്കിലും തന്റെ ലക്ഷ്യത്തിലേക്കുള്ള പരിശ്രമം അദ്ദേഹം ഉപേക്ഷിച്ചില്ല. ഇതിനുമുന്‍പ് മൂന്ന് തവണ സെലക്ഷന് നടപടികളില്‍ പങ്കെടുത്തുവെങ്കിലും ഇന്റര്‍വ്യൂ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ നാലാം ശ്രമത്തില്‍ അദ്ദേഹം വിജയം വരിക്കുകയായിരുന്നു.
റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ യഷ് മോറിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ കോഴ്സിലൂടെയാണ് ഗുര്‍സിമ്രാന്‍ എസ്.എസ്.ബി പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനുമായി തയ്യാറെടുത്തത്. ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനും വ്യക്തിത്വ വികസനത്തിനും ഈ പരിശീലനം അദ്ദേഹത്തെ ഏറെ സഹായിച്ചു. അടുത്ത വര്‍ഷം പകുതിയോടെ തെലങ്കാനയിലെ ദുണ്ടിഗലിലുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ അദ്ദേഹം പരിശീലനം ആരംഭിക്കും. രണ്ട് വര്‍ഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം ഗുര്‍സിമ്രാന്‍ ഇന്ത്യന്‍ ആകാശസീമകളില്‍ യുദ്ധവിമാനങ്ങള്‍ പറത്തും.
ഒരു സാധാരണ കുടുംബത്തില്‍ നിന്നുവന്ന് വ്യോമസേനയുടെ പൈലറ്റ് പദവിയിലെത്തുന്ന ഗുര്‍സിമ്രാന്റെ കഥ എല്ലാ യുവാക്കള്‍ക്കും പ്രചോദനമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2011-ല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെ പുറത്താക്കിയ ജനങ്ങള്‍ മമതയില്‍ അര്‍പ്പിച്ച വിശ്വാസം 15 വര്‍ഷത്തിനിപ്പുറം തകര്‍ന്നു; ബംഗാളില്‍ സുവേന്ദു യുഗം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇനി അധികാരി





