കയ്യാമം വെച്ച് ജീപ്പിലിരുത്തി യു-ടേൺ അടിച്ചു; പോലീസ് നാടകത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി റഷീദ് ചെമ്പൻ

മലപ്പുറം: കോടതിയിൽ ഹാജരാക്കാനാ യല്ല പോലീസ് കയ്യാമം വച്ചതെന്ന് സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ റഷീദ് ചെമ്പൻ.

ന്യൂസ് 24 ചാനലിന് വീഡിയോ എടുക്കാനാ യിട്ട് മാത്രമായാണ് തന്നെ പോലീസ് കയ്യാമം വെച്ചതെന്ന് റഷീദ് വിശദീകരിക്കുന്നു.
നിസാരമായ സൈബർ കേസിൽ റഷീദിനെ രാത്രിയിൽ വീടുവളഞ്ഞു കയ്യാമം വെച്ച സംഭവത്തിൽ പരാതി നൽകിയിട്ടും ഒരു വർഷമായിട്ടും നടപടി ഉണ്ടായില്ലെന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് ‘വയർലെസ്’ ഇന്നലെ വാർത്ത നൽകിയിരുന്നു.ഇതിനുള്ള പ്രതികരണമായി ചെമ്പൻ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണത്തിലാണ് ‘കയ്യാമം’ത്തിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുന്നത്.

തന്നെ കയ്യാമം വെച്ച് ജീപ്പിൽ അഞ്ചുമിനിറ്റോളം ഇരുത്തി. സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങിയ ജീപ്പ് ചെമ്മാപരാപാ ടി റോഡിൽ കയറി പരപ്പനങ്ങാടി ഭാഗത്തോട്ട് തിരിച്ച് ക്യാമറ മറഞ്ഞപാടെ കേവലം മീറ്ററുകൾക്കുള്ളിൽതന്നെ കൊടിഞ്ഞി റോഡ് ജംഗ്ഷനിൽ എത്തിയപ്പോഴേക്കും യു ടേൺ അടിച്ച് സ്റ്റേഷനിലോട്ട് തന്നെ തിരിച്ച് കയറ്റുകയായിരുന്നുവെന്ന് റഷീദ് ചെമ്പൻ വിശദീകരിക്കുന്നു.

2024 ഫെബ്രുവരി 6നാണ് തന്നെ കയ്യാമം വെച്ച് പോലീസ് ഇരുത്തിയത്.എന്നാൽ കോടതിയിൽ ഹാജരാക്കുന്നത് അടുത്തദിവസം ഫെബ്രുവരി ഏഴിനാണ്. കോടതിയിലേക്ക് കൊണ്ടുപോയത് പോലീസുകാരന്റെ കാറിലാ യിരുന്നു.അതും കയ്യാമം വെക്കാതെ-ചെമ്പൻ പറയുന്നു.

മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിന്മേൽ നടന്ന അന്വേഷണത്തിൽ പോലീസ് വിശദീകരിക്കുന്നത് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ ഓടി രക്ഷപ്പെടാതിരിക്കാൻ കയ്യാമം വച്ചു എന്നാണ്. യുവജന കമ്മി ഷന് നൽകിയ പരാതിയിന്മേൽ നടന്ന ഹിയറിങ്ങിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് താൻ ‘എ ങ്ങോട്ടാണ് തെളിവെടുപ്പിന് കൊണ്ടുപോയത് ‘എന്ന് ചോദിച്ചെന്നും റഷീദ് വ്യക്തമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.