ന്യൂഡല്‍ഹി : കാനഡ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കും. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെച്ചൊല്ലി ജസ്റ്റിന് ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാകും.
യുറേനിയം വിതരണത്തിനാണ് കാര്‍ണിയുടെ സന്ദര്‍ശനത്തില്‍ മുന്‍തൂക്കം. ഇന്ത്യ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ ആണവ സഹകരണ കരാറിലൂടെ യുറേനിയം നല്കാന് കാനഡ തയ്യാറാണ്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പരിസ്ഥിതി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പുവെച്ചേക്കും.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കാനഡയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് അപ്പുറമുള്ള സഖ്യങ്ങള്‍ വിപുലീകരിക്കാനാണ് മാര്‍ക്ക് കാര്‍ണി ശ്രമിക്കുന്നത്. ഇന്ത്യയെ ഒരു തന്ത്രപ്രധാന വ്യാപാര ശക്തിയായി കാനഡ കാണുന്നു എന്നതിന്റെ തെളിവാണ് ഈ സന്ദര്‍ശനം.
ഹൗര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്; യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധിയില്ലെന്ന് ട്രംപ്; ലോകം കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്
കാനഡ ഊര്‍ജ്ജ മന്ത്രി ടിം ഹോഡ്സണ് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് പിന്നാലെ മാര്‍ച്ചില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ഔദ്യോഗിക ചര്‍ച്ചകളും ആരംഭിക്കും. കഴിഞ്ഞ വര്‍ഷം കാര്‍ണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി G7 ഉച്ചകോടിയില്‍ പങ്കെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായിരുന്നു.


യുഎസ് ‘ഗോൾഡ് കാർഡ് വിസ’: ആദ്യ കാർഡ് കൊമേഴ്സ് സെക്രട്ടറിക്ക് കൈമാറി; പദ്ധതിയിൽ വൻ കുതിപ്പ്




