മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാര്‍ക്കറിന് വന്‍ വിജയം!

മുംബൈ : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പങ്കാര്‍ക്കര്‍ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 13-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.ബി.ജെ.പി സ്ഥാനാര്‍ത്ഥി റാവുസാഹിബ് ധോബ്ലെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗം ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൊലക്കേസ് പ്രതി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ ഇതുവരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും നിയമനടപടികളുമായി സഹകരിക്കുമെന്നുമാണ് പങ്കാര്‍ക്കറുടെ നിലപാട്.

2017 സെപ്റ്റംബര്‍ 5-ന് ബംഗളൂരുവിലെ വീടിന് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. 2018 ആഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പങ്കാര്‍ക്കറെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ , സ്‌ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.2024 സെപ്റ്റംബര്‍ നാലിനാണ് കര്‍ണാടക ഹൈക്കോടതി പങ്കാര്‍ക്കര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.