പാലക്കാട്: കേരളാ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യ ഓപ്പറേഷനുകളിലൊന്നായി മാറുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ്. ‘ഓപ്പറേഷന് കോബ്ര’ എന്ന് പേരിട്ട ഈ ദൗത്യം, ഒരു തരിമ്പ് വിവരം പോലും പുറത്തുപോകാത്ത വിധം അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണ് നടപ്പിലാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന ഈ നീക്കം, മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരുമാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
അറസ്റ്റ് നടപടികള്‍ ഏകോപിപ്പിക്കാന്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ജി. പൂങ്കുഴലിയെയാണ് ചുമതലപ്പെടുത്തിയത്. പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന്റെ പൂര്‍ണ്ണ പിന്തുണയോടെ തയ്യാറാക്കിയ പദ്ധതിയില്‍ എട്ടുപേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, സംഘത്തിലുള്ള എട്ടുപേര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നതാണ്. മാത്രമല്ല, തങ്ങള്‍ ആരെയാണ് പിടികൂടാന്‍ പോകുന്നതെന്ന വിവരം ഓപ്പറേഷന് നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രമാണ് ഇവരെ പോലീസ് ഉന്നതര്‍ അറിയിച്ചത്. മാങ്കൂട്ടത്തിലിനെതിരെ ഏത് നിമിഷവും പരാതി എത്തുമെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന് പിറകെ പോലീസുണ്ടായിരുന്നു.
ഇപ്പോള്‍ കിട്ടിയ പരാതി അതീവ രഹസ്യമായാണ് പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയത്. ഇത് നേരിട്ട് വെങ്കിടേഷിന് നല്കി. പൂങ്കുഴലിയ്ക്ക് ചുമതലയും നല്കി. മൊഴി എടുക്കലും പ്രാഥമിക തെളിവ് ശേഖരണവുമെല്ലാം പൂങ്കുഴലി നേരിട്ട് നടത്തി. ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ഹോട്ടലില്‍ മാങ്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് സിഡിആര്‍ പിരശോധനയിലൂടെ മനസ്സിലാക്കി. ടവര്‍ ലൊക്കേഷനിലും കുറ്റകൃത്യത്തിന്റെ സൂചനയുണ്ടായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റിന്റെ തീയതിയും സ്ഥലവുമെല്ലാം നിശ്ചചയിച്ചത്. രാഹുലിന്റെ മൂന്ന് ഫോണും വാട്സാപ്പ് ചാറ്റുകളുമെല്ലാം ഒരു മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. രാഹുല്‍ വഴുതി പോകില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്.
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ കേരളാ പോലീസ് നടത്തിയ ഏറ്റവും സൂക്്ഷമവും കൃത്യവുമായ നീക്കമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ്. ‘ഓപ്പറേഷന് കോബ്ര’ എന്ന് പേരിട്ട ഈ മിന്നല്‍ നീക്കം രാഷ്ട്രീയ വൃത്തങ്ങളെപ്പോലും ഞെട്ടിച്ചു കൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷായിരുന്നു ഈ ഓപ്പറേഷന്റെ മുഖ്യ സൂത്രധാരന്‍. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ചായ്വുകള് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍, അദ്ദേഹം അതീവ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തു. ഡിജിപി രവാഡാ ചന്ദ്രശേഖറിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ദൗത്യം നടപ്പിലാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ഐപിഎസ് ഉദ്യോഗസ്ഥയായ ജി. പൂങ്കുഴലിയെയായിരുന്നു. അവരുടെ വൈദഗ്ധ്യവും കൃത്യതയും ഓപ്പറേഷന് വിജയകരമാക്കുന്നതില്‍ നിര്‍ണ്ണായകമായി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത, മിതഭാഷിയായ ഉദ്യോഗസ്ഥനാണ് എച്ച് വെങ്കിടേഷ്. എന്നാല്‍ കുറ്റാന്വേഷണ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത കടുത്ത നിലപാടുകാരനായാണ് സേനയ്ക്കുള്ളില്‍ അറിയപ്പെടുന്നത്. വിശ്വസ്തത: സര്‍ക്കാരിനും പോലീസ് സേനയ്ക്കും അതീവ രഹസ്യ സ്വഭാവമുള്ള ദൗത്യങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയപരമായി പ്രാധാന്യമുള്ള കേസുകളും സെന്‍സേഷണല്‍ കേസുകളും കൈകാര്യം ചെയ്യുന്നതില്‍ വലിയ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഈ ശ്രദ്ധയാണ് ഓപ്പറേഷന് കോബ്രയിലും തെളിയുന്നത്. സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും ക്രമസമാധാന പാലനത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥയായാണ് പൂങ്കുഴലി അറിയപ്പെടുന്നത്. കൊച്ചിയില്‍ ഡിസിപി ആയിരുന്ന കാലത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെയുള്ള പല പ്രധാന കേസുകളുടെയും അന്വേഷണ മേല്‍നോട്ടത്തില്‍ ഇവര്‍ സജീവമായിരുന്നു. സേനയ്ക്കുള്ളില്‍ കൃത്യമായ അച്ചടക്കവും ജോലിയില്‍ സൂക്ഷ്മതയും പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥയാണ് പൂങ്കുഴലി. എഡിജിപി എച്ച്. വെങ്കിടേഷ് തയ്യാറാക്കിയ അതീവ രഹസ്യ പ്ലാന്‍ പാലക്കാട്ടെ ഹോട്ടലില്‍ നടപ്പിലാക്കിയത് പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
രാത്രി 10 മണിയോടെ പാലക്കാട്ടെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ഓഫാക്കി വെച്ചതടക്കമുള്ള നടപടികള്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ സഹായിച്ചു. ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥര്‍ റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് എംഎല്‍എ താമസിച്ചിരുന്ന മുറിയിലേക്ക് നീങ്ങിയത്. എച്ച് വെങ്കിടേഷ് എന്ന ഉദ്യോഗസ്ഥന്റെ നേതൃപാടവവും പൂങ്കുഴലിയുടെ കൃത്യതയാര്‍ന്ന ഇടപെടലുകളും ‘ഓപ്പറേഷന് കോബ്ര’യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും മുന്‍കൂര്‍ ജാമ്യാപേക്ഷകള്ക്കുമിടയില് നിയമം നടപ്പിലാക്കാന്‍ പോലീസ് നടത്തിയ ഈ അതിവേഗ നീക്കം സേനയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമായി മാറും.
ഹോട്ടലിലേക്ക് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് പിടികൂടേണ്ടതെന്ന് സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. വിവരങ്ങള്‍ ഒരിടത്തും ചോരാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്. രാത്രി 10 മണി മുതല്‍ പാലക്കാട് ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരോട് ഫോണുകള്‍ ഓഫാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ച തടയാന്‍ സഹായിച്ചു. എംഎല്‍എ താമസിച്ചിരുന്ന ഹോട്ടലില്‍ സിവില്‍ വേഷത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എംഎല്‍എ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തട്ടി, ആദ്യം വഴങ്ങാന്‍ തയ്യാറാകാതിരുന്ന രാഹുലിനെ പോലീസ് നടപടികള്‍ വ്യക്തമാക്കി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവീന്‍ ബാബു മരണം: സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; മഞ്ജുഷയോട് ‘നിങ്ങളുടെ തീരുമാനമാണ് സര്‍ക്കാരിന്റേത്’ എന്ന് വി.ഡി. സതീശന്; കണ്ണൂരിലെ സി.പി.എം. നേതൃത്വത്തിന് നെഞ്ചിടിപ്പ്; നവീന്‍ ബാബുവിന്റെ കുടുംബവുമായി മുഖ്യമന്ത്രിയുടെ അതിനിര്‍ണ്ണായക കൂടിക്കാഴ്ച; പി.പി. ദിവ്യയ്ക്ക് കടുത്ത തിരിച്ചടിയാകും; വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും





