തന്ത്രി കണ്ഠരര് രാജീവര് ആശുപത്രിയില്‍! ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ‘എന്നെ കുടുക്കിയതാണ്’ ആവര്‍ത്തിച്ച് തന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായിരുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.

സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, തന്നെ കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ, ഉറപ്പ്’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. കേസില്‍ 13-ാം പ്രതിയായ അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവയ്ക്ക് പുറമെ, ഒരു പൊതു അധികാരി നടത്തുന്ന വിശ്വാസവഞ്ചന വിലപ്പെട്ട രേഖകളുടെ വ്യാജനിര്‍മ്മാണം എന്നീ വകുപ്പുകളും ഉള്‍പ്പെടുന്നു.2019-ല്‍ ശ്രീകോവിലില്‍ നിന്ന് കട്ടിളപ്പാളികള്‍ ഇളക്കി മാറ്റുമ്പോള്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നുവെന്നും, ആചാരലംഘനം നടന്നിട്ടും അത് തടയാതെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.

തന്ത്രിയുടെ അറസ്റ്റില്‍ വളരെ കരുതലോടെയാണ് ഭരണപക്ഷ നേതാക്കള്‍ പ്രതികരിക്കുന്നത്: അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധത്തെ മന്ത്രി പി. രാജീവ്: പരിഹസിച്ചു. കട്ടവനും കൂട്ടുനിന്നവരും ഒരേ ഫ്രെയിമില്‍ വന്നുവെന്നും പറഞ്ഞു.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.തന്ത്രി നാട്ടുകാരനും വേണ്ടപ്പെട്ടയാളുമാണെന്നും, അന്വേഷണം നടക്കട്ടെ സജി ചെറിയാന്റെ പ്രതികരണം. തന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനത്തെ എം.ബി. രാജേഷ് വിമര്‍ശിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.